സൗദി അറേബ്യയിലെ ഇസ്ലാമിക നിയമങ്ങളെ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിന്റിന്റെ ഭാര്യയും മകളും !

കടുത്ത ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം സൗദി അറേബ്യ സന്ദര്‍ശിക്കാനെത്തിയ ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാന്‍കയും ഇസ്ലാമിക ആചാരങ്ങള്‍ ഒന്നും ഗൗനിക്കാതെയായിരുന്നു അവിടെ കറങ്ങിയത്.

ഇസ്ലാമിന്റെ പരമ്പരാഗത നിയമങ്ങള്‍ അണുവിട തെറ്റാതെ പിന്തുടരുന്ന സൗദിയില്‍ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ ട്രംപിന്റെ ഭാര്യയും മകളും ശിരോവസ്ത്രം അണിയാന്‍ തയ്യാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെ അന്യപുരുഷന്മാരെ സ്പര്‍ശിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് കൊണ്ട് സൗദി രാജാവിന് ഷേക്ക് ഹാന്‍ഡ് കൊടുക്കാനും ഇരുവരും തയ്യാറാവുകയും പരിപാടികള്‍ക്കെല്ലാം പുരുഷന്മാര്‍ക്കൊപ്പം മുന്നില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സൗദിയില്‍ വച്ച് ഇരുവരും ഇസ്ലാമിന്റെ പാരമ്പര്യങ്ങളെ അവഗണിച്ചതില്‍ എങ്ങും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.

സൗദിയിലെ പരമ്പരാഗത രീതിയിലുള്ള കൈകള്‍ മുഴുവന്‍ മറയ്ക്കുന്ന നീളമേറിയ കറുത്ത വസ്ത്രവും പാന്റ്സുമായിരുന്നു ധരിച്ചിരുന്നെങ്കിലും ഇരുവരും തലമറയ്ക്കാന്‍ തയ്യാറായിരുന്നില്ല. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രണ്ട് വര്‍ഷം മുമ്പ് സൗദി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കൂടെ വന്ന പത്നി മിഷെല്‍ ഒബാമ ശിരോവസ്ത്രം ധരിക്കാഞ്ഞ നടപടിയെ കഠിനമായി വിമര്‍ശിച്ച് അന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒബാമയുടെ ഭാര്യയുടെ ഈ പ്രവര്‍ത്തി സൗദിയിലെ ജനങ്ങളെ അപമാനിക്കുന്നതായിപ്പോയെന്നായിരുന്നു ട്രംപ് അന്ന് വിമര്‍ശിച്ചിരുന്നത്.

ഇന്നലെ രാവിലെ റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രംപിനും സംഘത്തിനുമൊപ്പം കാലു കുത്തുമ്പോള്‍ മുന്‍ മോഡലായ മെലാനിയ ധരിച്ചിരുന്നത് ം ബ്ലാക്ക് സ്റ്റെല്ല മാക് കാര്‍ട്നെ ജമ്പ് സ്യൂട്ടായിരുന്നു. ഇവാന്‍കയാകട്ടെ നീളമേറിയ കൈകളുള്ള പ്രിന്റഡ് സെഡ്രിക് ചാര്‍ലിയര്‍ മാക്സി ഡ്രസായിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ മുഖ്യ ഉപദേശകനും തന്റെ ഭര്‍ത്താവുമായ ജാറെദ് കുഷ്നെറുടെ കൈ പിടിച്ചായിരുന്നു ഇവാന്‍ക നടന്നിരുന്നത്. മറ്റു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് അകമ്പടിയായെത്തുന്ന പ്രഥമവനിതകളില്‍ മിക്കവരും ഇവിടുത്തെ ആചാരം മാനിച്ച് ശിരോവസ്ത്രം ധരിക്കുന്ന പതിവുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വനിതാ പ്രതിനിധികള്‍ മിക്കവരും ഇതിന് തയ്യാറാകാറില്ല. കുറച്ച് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് , ജര്‍മന്‍ ചാന്‍സലര്‍ ഏയ്ജല മെര്‍കല്‍ തുടങ്ങിയവര്‍ സൗദി പര്യടനത്തിനെത്തിയപ്പോള്‍ ശിരോവസ്ത്രം ധരിക്കാന്‍ തയ്യാറായിരുന്നില്ല.

ആരും പ്രത്യേക വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് സൗദി ഫോറിന്‍ മിനിസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നുവെന്ന് വ്യാഴാഴ്ച ഇവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദിയിലെത്തുന്ന സ്ത്രീകള്‍ ശരീരം മറയ്ക്കുന്ന വസ്ത്രമായ അബയ ധരിക്കുകയും ശിരോവസ്ത്രം ധരിക്കുകയും ചെയ്തില്ലെങ്കില്‍ മുട്ടാവ എന്ന മതപൊലീസിന്റെ പിടിയിലാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ അറിയിപ്പുണ്ട്.

Top