മൈക്കിള്‍ ജാക്‌സണെ കൊന്നതാണ്, ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു; ആരോപണവുമായി മകള്‍ രംഗത്ത്

വാഷിങ്ടണ്‍: പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണെ കൊന്നതാണെന്ന വാദവുമായി അദ്ദേഹത്തിന്റെ മകള്‍ പാരിസ് ജാക്‌സണ്‍. റോളിംങ് സ്‌റ്റോണ്‍ വാരികക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്. പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ കോണ്‍റാഡ് മുറെ അളവില്‍ കൂടുതല്‍ മരുന്ന് കുത്തിവെച്ചതുകൊണ്ടാണ് ജാക്‌സണ്‍ മരിച്ചത്. എല്ലാ കാര്യങ്ങളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൊത്തത്തില്‍ ഒരു ഗൂഢാലോചനയായിട്ടാണ് തോന്നുന്നതെങ്കിലും പിതാവിന്റെ യഥാര്‍ഥ ആരാധകര്‍ക്കും കുടുംബത്തിലെ എല്ലാവര്‍ക്കും അത് അറിയാം.

അനേകം ആളുകള്‍ എന്റെ പിതാവ് മരിക്കണമെന്ന് ആഗ്രഹിച്ചു. അതേസമയം, ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു പാരിസ് ജാക്‌സണ്‍ന്റെ ആരോപണം. കൗമാര കാലത്ത് അജ്ഞാതനായ വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് താന്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതായും ഏറെക്കാലം വിഷാദരോഗം പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതായും അഭിമുഖത്തില്‍ പാരിസ് പറയുന്നു. പാരിസിന് 11 വയസുള്ളപ്പോള്‍ 2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ മരിച്ചത്. ജാക്‌സണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നും ദുരൂഹത നിലനില്‍ക്കുന്നതിനിടെയാണ് മകള്‍ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top