കൊല്ലം: ജില്ലയിൽ വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറിയിലാണ് 43കാരിയായ സ്ത്രീക്കും യുവാവിനും നേരെ ആക്രമണമുണ്ടായത്.സ്ത്രീയെയും മകന്റെ സുഹൃത്തായ യുവാവിനെയും തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. ജൂൺ 12 തിങ്കളാഴ്ച രാത്രി സ്ത്രീയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘമാളുകൾ സ്ത്രീയെയും യുവാവിനെയും പൊതിരെ തല്ലിയ ശേഷമാണ് തെങ്ങിൽ കെട്ടിയിട്ടത്.അഴീക്കലിലെ സദാചാര ഗുണ്ടാ ആക്രമണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപാണ് മറ്റൊരു സംഭവവുമുണ്ടായിരിക്കുന്നത്.
ജൂൺ 12ന് രാത്രി രണ്ടു മണിയോടു കുടി നടന്ന ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടും െപാലീസ് നടപടി സ്വീകരിച്ചില്ല. മോഷണ കേസിൽ പ്രതികളായിരുന്ന നാലുപേർ ചേർന്ന് തന്നെയും മകെൻറ സുഹൃത്തിനെയും മർദിക്കുകയും ചിത്രങ്ങളെടുത്ത് വാട്സ് ആപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തുെവന്ന് യുവതി കൊട്ടാരക്കര റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നാലുപേർ രാത്രി രണ്ടു മണിയോടു കൂടി വീടിെൻറ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി തന്നെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ആഭരണങ്ങളും മോഷ്ടിച്ചു. വീട്ടിലുണ്ടായിരുന്ന മകെൻറ സുഹൃത്തിെനയും തന്നെയും മുറ്റെത്ത തെങ്ങിൽ രണ്ടു മണിക്കൂറുകളോളം കെട്ടിയിട്ടു. നാലരയോടെ നാട്ടുകാർ എത്തി അറിയിച്ച ശേഷം പൊലീസ് എത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. മകെൻറ സുഹൃത്തിനെ െപാലീസ് തന്നെ ആശുപത്രിയിലെത്തിച്ചു. 10 മണിയോടുകൂടി താനും ആശുപത്രിയിൽ ചികിത്സ തേടി.
കടക്കൽ സ്റ്റേഷനിൽ 13, 14 തിയതികളിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മകെൻറ സുഹൃത്തിനെ അടിച്ചു എന്നു മാത്രമാണ് കേസ്. പ്രതികളെ ജാമ്യത്തിൽ വിടുകയും ചെയ്തു. തെൻറ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചതിനും ആഭരണങ്ങൾ മോഷ്ടിച്ചതിനും ചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടിെല്ലന്നും ഇൗ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് യുവതി വീണ്ടും പരാതി നൽകിയത്.
മകന്റെ സുഹൃത്തായ യുവാവിനെ രാത്രിയിൽ സ്ത്രീയുടെ വീട്ടിൽ കണ്ടതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. ഇരുവരെയും തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് ആക്ഷേപം.
മകന്റെ സുഹൃത്തായ യുവാവിനെ രാത്രിയിൽ സ്ത്രീയുടെ വീട്ടിൽ കണ്ടതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. ഇരുവരെയും തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് ആക്ഷേപം.