അച്ഛന്റെ കീശയില്‍ നിന്നും 10 രൂപയെടുത്തു; ഒമ്പതുവയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദ്ധനം

തൊടുപുഴ: പഫ്സ് വാങ്ങാന്‍ അച്ഛന്റെ കീശയില്‍ നിന്നും 10 രൂപയെടുത്ത ഒമ്പതുവയസ്സുകാരനെ അമ്മ ക്രൂരമായി പീഡിപ്പിച്ചു. മുഖത്തും ശരീരത്തും പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ചയാണ് സംഭവം. ഒമ്പതുകാരനും അനുജനും പഫ്സ് കഴിക്കുന്നത് കണ്ട അമ്മ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പഫ്സ് വാങ്ങാന്‍ പണം എവിടെനിന്നാണെന്ന് ചോദിച്ച് ഒമ്പതുകാരനെ അമ്മ മര്‍ദ്ദിച്ചു.

മറുപടി പറയാതെ വന്നതോടെ അടുപ്പില്‍നിന്ന് വിറകുകൊള്ളിയെടുത്ത് ദേഹത്തും മുഖത്തും പൊള്ളിച്ചിക്കുകയായിരുന്നു. വയറിന്റെ ഇടതുഭാഗത്തും കീഴ്ത്താടിയുടെ ഇരുഭാഗത്തും വലതുകൈമുട്ടിന് മുകളിലും പൊള്ളിയ പാടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം അങ്കണവാടി വര്‍ക്കര്‍ വഴി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് വിവരം കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ് അങ്കണവാടി വര്‍ക്കറെയും ഐസിഡിഎസ് സൂപ്പര്‍വൈസറെയും കൂട്ടി വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്.

പ്രൊട്ടക്ഷന്‍ ഓഫീസര്‍ കുട്ടികളില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒമ്പതുകാരന്‍ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെയും അനുജന്റെയും സംരക്ഷണം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തതായി ഓഫീസര്‍ അറിയിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ പേസ്റ്റ് തേച്ചിരുന്നതായി സമീപവാസി പറഞ്ഞു. മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. കുട്ടികളെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു.

Top