ഇവരും ഒരമ്മയോ ?കാമുകനൊപ്പം ഒളിച്ചോടാന്‍ 3 മക്കളെ റെയില്‍വേസ്‌റ്റേഷനില്‍ ഉപേക്ഷിച്ചു:മാതാവും കാമുകനും പിടിയില്‍

കോഴിക്കോട്:ഇവര്‍ നൊന്തു പ്രസവിച്ച അമ്മയോ ? സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുമക്കളെ റെയില്‍വേസ്‌റ്റേഷനില്‍ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടാന്‍ സ്രമിച്ച ഇവരും അമ്മയാണ് .കോഴിക്കോടാണ് സംഭവം മൂന്ന് മക്കളെ ഉപക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും ഒടുവില്‍ പോലീസ് പിടിയിലായി.താമരശേരി പൊലീസാണ് കട്ടിപ്പാറ സ്വദേശി സബിതയേയും കാമുകന്‍ കൃക്കൈപ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനേയും പിടികൂടിയത്. കെ എസ് ഇ ബി ജീവനക്കാരനുമായ ഷാജിയും ഭാര്യ സബിതയും കട്ടിപ്പാറയിലെ ഒരു ഫ്‌ലാറ്റിലാണ് താമസം..ഫ്‌ലാറ്റിനോട് ചേര്‍ന്ന് വാടക വീട്ടിലാണ് തൃക്കൈപ്പൈ സ്വദേശി ആന്റോ സെബാസ്റ്റ്യന്റെ താമസം.
മകള്‍ക്ക് ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയാണ് പെയിന്റിംഗ് ജോലിക്കാരനായ ആന്‍റോ സെബാസ്റ്റ്യന്‍ ഷാജിയുടെ ഭാര്യ സബിതയുമായി അടുപ്പത്തിലാവുന്നത്. ഈ മാസം ഒന്നിന് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് സബിത പത്തും രണ്ടും വയസുള്ള പെണ്‍മക്കളേയും മൂന്ന് വയസുള്ള മകനെയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി.
പിന്നീട് കൊല്ലം തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ താമസിച്ച ശേഷം തിരിച്ച് കോഴിക്കോട് റെയില്‍വസ്‌റ്റേഷനിലെത്തി മൂന്ന് കുട്ടികളെയും അവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് സബിതയും ആന്‍റോ സെബാസ്റ്റ്യനും വയനാട്ടേക്ക് പോയി..മക്കളെയും ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് ഷാജി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. കേസന്വേഷിക്കുന്ന താമരശ്ശേരി സി ഐ. കെ സുഷീറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് കൊല്ലത്ത് വച്ച് ഇരുവരെയും പിടികൂടി
കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അലഞ്ഞ് നടന്ന കുട്ടികളെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജാരാക്കി. മക്കളെ ഷാജിയോടൊപ്പം വിട്ടു. കൊല്ലത്ത് ഒളിവില്‍ താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഐ പി സി 109 പ്രകാരം മക്കളെ ഉപേക്ഷിക്കാനുള്ള ഗൂഡാലോചന , ജുവൈനല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം കുട്ടികള്‍ക്കുനേരെയുള്ള ക്രൂരത എന്നീ വകുപ്പുകളും മറ്റൊരാളുടെ ഭാര്യയാണെന്ന് അറിഞ്ഞിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഐ പി സി 497 പ്രകാരം വ്യഭിചാരത്തിനുമാണ് പോലീസ് കേസെടുത്തത്.

Top