പതിനാലുകാരന്റെ അമിതമായ ലൈംഗീകാസ്‌ക്തി; സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നു; ചേദ്യം ചെയ്തപ്പോള്‍ പുറത്തായത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

മലപ്പുറം: അമിതമായി ലൈംഗീകാസ്‌ക്തി കാണിക്കുന്ന പതിനാലുകാരനെ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. നാട്ടിലെ മഹല്ലിലെ പ്രമുഖരും ധനികാരായ കാരണവന്‍മാര്‍ വരെ ഈ പതിനാലുകാരനെ സ്ഥിരമായി പ്രകൃതി വിരുദ്ധ പീഡനത്തിനായി ഉപയോഗിക്കുകയായിരുന്നു.

കരുവാരക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായാണ് ഒമ്പത് പേരെ സി.ഐ യൂസഫ്, എസ്.ഐ ജ്യോതീന്ദ്രകുമര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015, 2016 വര്‍ഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015ലെ സംഭവത്തില്‍ പ്രതികളായ ഇരിങ്ങാട്ടിരി സ്വദേശികളായ കുന്നത്തൊടി ഹുസൈന്‍ (52), വാക്കയില്‍ അമീര്‍ അലി (30), കോഴിശേരി അബ്ദുല്‍ ജലീല്‍ (36), ചേലേക്കോടന്‍ അലവി (40), അരിപ്ര തൊടിക മുഹമ്മദലി ( 53) എന്നിവരേയും 2016ലെ പീഡനങ്ങളില്‍ പുത്തൂര്‍ മുഹമ്മദ് എന്ന ബാപ്പുട്ടി (60), വാക്കയില്‍ ഫൈസല്‍ (39), പൂളക്കുന്നന്‍ ചന്ദ്രന്‍ (38), പൊതുവച്ചോല അബ്ബാസ് (42) എന്നിവരേയുമാണ് അറസ്റ്റ് ചെയ്തത്

കല്‍ക്കുണ്ട് ചേരിയിലും പരിസര പ്രദേശത്തുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതികളായ ഒമ്പത് പേര്‍ക്കെതിരെ ഐപിസി 377, പോക്സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. നാട്ടിലെ ധനികര്‍ മുതല്‍ മഹല്ലിലെ കാരണവന്മാര്‍ വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി പ്രതികള്‍ വിദ്യാര്‍ത്ഥിയെ പലതവണ പീഡിപ്പിച്ചിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനു ശേഷം പതിനഞ്ചും ഇരുപതും രൂപ വിദ്യാര്‍ത്ഥിക്ക് പ്രതികള്‍ നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന.

നിലവില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തത്. സെക്സില്‍ അമിത താല്‍പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
ആണ്‍കുട്ടി, അയല്‍വീട്ടിലെ സ്ത്രീകളുടെ അടിവസ്ത്രം എടുത്ത് സെക്സില്‍ അമിത താല്‍പര്യം കാണിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇത്തരം കാര്യങ്ങള്‍ പഠിച്ചതിനെ കുറിച്ച് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പീഡനത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പൊലീസില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതും അറസ്റ്റുള്‍പ്പെടെയുള്ള നടപടികളും ഉണ്ടായത്. പൊലീസിലും കുട്ടി മൊഴി ആവര്‍ത്തിച്ചിട്ടുണ്ട്.

നാലും അഞ്ചും പേര്‍ മാറി മാറി പീഡനത്തിനിരയാക്കിയിരുന്നതായും ഇതിന് ശേഷം പനിഞ്ചും ഇരുപതും രൂപയെല്ലാം തരുമായിരുന്നെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ കാണിച്ചും മറ്റും കുട്ടിയില്‍ സെക്സ് ചിന്തകള്‍ കുത്തവച്ചാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പീഡന കഥ പുറത്തായതോടെ നാട്ടിലെ പകല്‍ മാന്യന്മാരുടെ മുഖമൂടിയാണ് വലിച്ചു ചീന്തപ്പെട്ടത്. ഞായറാഴ്ച രാത്രി പൊലീസ് പ്രതികള്‍ക്കായി വലവിരിച്ച് എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top