വളര്‍ത്തുമകളുടെ ശരീരത്തില്‍ കയറിയിരുന്നു; കുട്ടി മരിച്ചു ; 66 കാരിക്ക് ജീവപര്യന്തം തടവ്

ഫ്ളോറിഡ: വളര്‍ത്തുമകളുടെ ശരീരത്തില്‍ കയറി ഇരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ 66 കാരിക്ക് ജീവപര്യന്തം തടവ്. ഫ്‌ളോറിഡയില്‍ 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 159 കിലോ തൂക്കമുള്ള വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീ കുട്ടിയെ സോഫയില്‍ കിടത്തിയതിനു ശേഷം പുറത്തു കയറിയിരിക്കുകയായിരുന്നു. ബന്ധുകൂടിയായ 9 വയസ്സുകാരിയെ ‘ശിക്ഷിക്കുന്നതിന്’ വേണ്ടിയാണ് പോസി കുട്ടിയുടെ മുകളില്‍ കയറി ഇരുന്നത്. കുട്ടിയുടെ ശരീരത്തില്‍ ഇവര്‍ അഞ്ച് മിനിട്ടോളം കയറിയിരുന്നു. തുടര്‍ന്ന് ശ്വാസം കിട്ടാതെയായിരുന്നു കുട്ടിയുടെ മരണം. കുട്ടിയുടെ നിലവിളിയും ചലനവും നിലക്കുന്നതുവരെ ഇവര്‍ കുട്ടിയുടെ ശീരത്തില്‍ നിന്ന് എഴുന്നേറ്റില്ല. കുട്ടിയുടെ ചലനം നിലച്ചയുടനെ വെറോനിക്ക കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു.

മാര്‍ച്ച്‌ 15 വെള്ളിയാഴ്ച്ചയാണ് എസ്‌കാംബിയ കൗണ്ടി ജൂറി ഇവര്‍ കുറ്റക്കാരിയാണെന്ന് വിധിച്ചത്. കേസില്‍ കുട്ടിയുടെ വളര്‍ത്തു മാതാപിതാക്കളായ ജയിംസ് സ്മിത്തും ഗ്രേയ്സ് സ്മിത്തും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ജയിംസിന് കോടതി പത്തുവര്‍ഷം ശിക്ഷ വിധിച്ചു.മാതാപിതാക്കളും കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ജൂറി കണ്ടെത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top