പൊന്നാനിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

 

പൊന്നാനി: പൊന്നാനി-എടപ്പാള്‍ റൂട്ടിലെ ബിയ്യം ചെറിയ പാലത്തിന് സമീപം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ വിദ്യാര്‍ഥികളാണ്. മറ്റൊരാള്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലെ ജീവനക്കാരന്‍ സേവ്യറാണ്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ഫോര്‍ട്ടു കൊച്ചിയിലുള്ളവരാണ് അപകടത്തില്‍പെട്ടവരെന്നാണ് പ്രാഥമിക വിവരം. സംസ്ഥാന സ്കൂള്‍ ഗെയിംസ് കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പെട്ടതെന്നും കരുതുന്നു. കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. ഒരു മണിക്കൂറോളം നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും വാഹനത്തില്‍നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍. ഗുരുതരമായ പരിക്കേറ്റ നാലുപേരെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Top