പൂജാരിയുടെ ക്രൂരത; നവ വധുവിനെ രണ്ടാം ഭാര്യയാക്കാന്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ പൂജാരിയും കൂട്ടുകാരും അറസ്റ്റിൽ

വിവാഹമുറപ്പിച്ച പെൺകുട്ടിയെ രണ്ടാം ഭാര്യയാക്കാനായി പൂജാരി കാട്ടി കൂട്ടിയത് നാടിനെ നടുക്കുന്ന വിക്രിയകൾ.നവ വധുവിനെ രണ്ടാം ഭാര്യയാക്കാന്‍ വേണ്ടി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ പൂജാരിയും കൂട്ടുകാരും അറസ്റ്റിലായി.

മംഗലുരു നവര ധര്‍മ്മഗുഡി ആദിശക്തി മഹാമയി ക്ഷേത്രപൂജാരി ആനന്ദനായ്ക്ക് എന്ന 35 കാരനും അഞ്ച് കൂട്ടാളികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി വിവാഹം തീരുമാനിക്കപ്പെട്ട മലവിന്തഗെ സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക്ക് എന്ന 30 കാരനെ കൊലപ്പെടുത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ സുരേഷ് നായ്ക്കിന്റെ വിവാഹം തീരുമാനിച്ചിരുന്ന നവര ധര്‍മ്മഗുഡിയില്‍ തന്നെയുള്ള പെണ്‍കുട്ടിയോട് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ആനന്ദ് നായ്ക്കിന് താല്‍പ്പര്യം ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ക്ക് രണ്ടാം ഭാര്യയാക്കാന്‍ മോഹമുണ്ടായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ വിവാഹം സുരേഷ് നായ്ക്കുമായി തീരുമാനിച്ചത്. വിവാഹത്തില്‍ നിന്നും പിന്മാറണമെന്ന് ആനന്ദ് ആവശ്യപ്പെട്ടെങ്കിലും സുരേഷ് തയ്യാറായില്ല. തുടര്‍ന്ന് സുരേഷിനെ ആനന്ദും മറ്റ് അഞ്ചു പേരും അടങ്ങുന്ന സംഘം കാറില്‍ ധര്‍മ്മസ്ഥലത്തിനടുത്ത പത്രാമിയിലേക്ക് തട്ടിക്കൊണ്ടുപോകുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ചു.

സുരേഷിനെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആനന്ദ് നായ്ക്കിലേക്ക് എത്തിയത്. കത്തിക്കരിഞ്ഞ നിലയില്‍ സുരേഷിന്റെ മൃതദേഹം ഇതിനിടയില്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു പോയതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വീട്ടുകാരുടെ പരാതിയാണ് സംഭവത്തിന് തുമ്പുണ്ടാക്കിയത്. സര്‍ക്കാര്‍ പദ്ധതിയായ ഗംഗാ കല്യാണത്തിന് അര്‍ഹതയുണ്ട് എന്ന് പറഞ്ഞ് അക്രമിസംഘം സുരേഷിനെ ഉജിരെയിലേക്ക് വിളിച്ചു വരുത്തുകയും അവിടെ നിന്നും കാറില്‍ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.

Top