ക്രൈം ഡെസ്‌ക്
കോഴിക്കോട്: കോളജ് വിദ്യാർഥിനിയായ പതിനേഴുകാരിയും, അൻപതുകാരനായ പ്രിൻസിപ്പലും തമ്മിൽ പ്രണയത്തിൽ. സ്വന്തം ചിത്രങ്ങളും, ഹോസ്റ്റലിലെ സഹപാഠികളായവിദ്യാർഥിനികളുടെ നഗ്നചിത്രങ്ങളും കാമുകിയായ വിദ്യാർഥിനി പ്രിൻസിപ്പലിനു അയച്ചു നൽകി. പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത് തുടർന്നു നടത്തിയ അന്വേഷണത്തിൽ ആരും കേട്ടാലറയ്ക്കുന്ന ലൈംഗിക വൈകൃതങ്ങൾ ഇരുവരും പങ്കു വച്ചിരുന്നതായി കണ്ടെത്തി.തന്റെ ഫോട്ടോ പുറത്തായതായി അറിഞ്ഞ സഹപാഠിയായ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായി മാറിയത്.
കോഴിക്കോട് ജില്ലയിലെ ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളജിലായിരുന്നു സംഭവങ്ങൾ. കോളജിലെ വിദ്യാർഥിനിയായ പെൺകുട്ടിയും പ്രിൻസിപ്പലും തമ്മിൽ ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിൽ ചിത്രങ്ങളും , അശ്ലീല സന്ദേശങ്ങളും കൈമാറിയിരുന്നതും പതിവായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതി ഹോസ്്റ്റൽ മുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
പെൺകുട്ടിയുടെ അശ്ലീ ചിത്രത്തെച്ചൊല്ലി പ്രിൻസിപ്പലിനു പെൺകുട്ടിയുടെ ഭർത്താവിന്റെ കയ്യിൽ നിന്നു നേരത്തെ മർദനവും ഏറ്റിരുന്നു. ഇതിനെല്ലാം ഒടുിലാണ് ഇപ്പോൾ സംഭവം പോലീസ് കേസായിരിക്കുന്നത്.