സാറാ ടെന്‍ഡുല്‍ക്കര്‍ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണ്; ഉത്തരം തന്നത് ഇടിമിന്നല്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ദേബ്കുമാര്‍ മൈഥി വിചിത്രവാദവുമായി രംഗത്ത്. സാറയെ പ്രണയിച്ചത് ഇടിമിന്നലിനോട് ചോദിച്ചിട്ടാണെന്നാണ് ഇയാളുടെ പുതിയ വാദം. ടെലിവിഷനില്‍ മാത്രമാണ് സാറയെ കണ്ടത്. അപ്പോള്‍തന്നെ തന്നെ ഞാന്‍ പ്രണയത്തില്‍ വീണുപോയി. പിന്നീട് അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായി. ഇതിനുള്ള ഉത്തരത്തിനായി ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു; സാറ തെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാണോ? ആ സമയത്തുതന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി. അതെന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. സാറ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണ് എന്നാണ് ഇടിമിന്നല്‍ പറഞ്ഞത്. 32കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി പറയുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം ഫോണിലൂടെ പറഞ്ഞിരുന്നതായും ദേബ്കുമാര്‍ വ്യക്തമാക്കുന്നു. തന്റെ കൈയിലെ ടാറ്റൂവും ദേബ്കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ദേബ് ആന്റ് സാറ എന്നാണ് അതിലെഴിതിയിരിക്കുന്നത്. 2011ല്‍ സാറയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് ഈ ടാറ്റൂ ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. എന്റെ തീരുമാനത്തില്‍ എനിക്ക് പശ്ചാത്താപമില്ല. ഞാന്‍ ലോകത്തെ ഏറ്റവും മികച്ച വ്യക്തിയാണ്. ദേബ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈയടുത്താണ് സച്ചിന്റെ വീട്ടിലേക്ക് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് മകള്‍ സാറയെ ശല്യം ചെയ്തതിന് 32കാരനായ ബംഗാള്‍ സ്വദേശി മൈഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്ന് തന്റെ കയ്യിലെ ബേഗ് ആന്റ് സാറാ എന്ന ടാറ്റൂ കാണിച്ച് മൈഥി വ്യക്തമാക്കി. തുടര്‍ച്ചയായി 20 തവണയെങ്കിലും സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് ദേബ്കുമാര്‍ വിളിച്ചിട്ടുണ്ട്. സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Top