ശനിയാഴ്ച മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ: രണ്ടാം ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ രീതിയിൽ സംസ്ഥാനത്ത് കുതിച്ച് കയറുകയാണ്. ഇതിനിടെ ആദ്യം വാരാന്ത്യ ലോക്ക് ഡൗണും , പിന്നീട് സംസ്ഥാനം സെമി ലോക്ക് ഡൗണും പരീക്ഷിച്ചു. എന്നാൽ, ഇത് രണ്ടും പരാജയപ്പെട്ടതോടെ സമ്പൂർണ ലോക്ക് ഡൗണിലേയ്ക്ക് സംസ്ഥാനം നീങ്ങുകയാണ്.

രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഈ മാസം എട്ടു മുതൽ 16 വരെ ഒന്പതു ദിവസത്തേയ്ക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

മാർഗനിർദേശങ്ങൾ:-

‣അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം.
‣റേഷൻ കടകൾ തുറക്കാം.
‣ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തിക്കാം.
‣ബേക്കറി, പഴം, പച്ചക്കറി, പലവ്യഞ്ജന, ഇറച്ചി, മീൻ കടകൾ തുറക്കാം.
‣ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഹോം ഡെലിവറി അനുവദിക്കും.

‣പൊതുഗതാഗത്തിനും നിയന്ത്രണം
‣റോഡ്-ജലഗതാഗതം താത്കാലികമായി നിർത്തും.
‣ആശുപത്രിയിലേക്കും വാക്സിനേഷനായും പോകുന്നവരുടെ വാഹനം തടയില്ല.
‣വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ യാത്രകൾക്കും തടസമില്ല.
‣അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി സർവീസ് ഉപയോഗിക്കാം.
‣ചരക്കുനീക്കത്തിനും തടസമില്ല.
‣ചരക്ക് വാഹനങ്ങൾക്ക് അന്തർ സംസ്ഥാന യാത്രയാകാം.
‣പെട്രോൾ പന്പുകളും ഗ്യാസ് സ്റ്റേഷനുകളും തുറക്കാം.

‣പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം.
‣അവശ്യസർവീസിലുള്ള ഓഫീസുകൾക്ക് മാത്രം പ്രവർത്തിക്കാം.
‣ലോക്ക്ഡൗണിൽ കുടുങ്ങിയവരുള്ള ഹോട്ടലുകൾക്ക് പ്രവർത്തിക്കാം.
‣കാർഷിക മത്സ്യബന്ധന മേഖലകൾക്ക് ചുരുങ്ങിയ തോതിൽ പ്രവർത്തിക്കാം.

‣ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനമില്ല.
‣എല്ലാത്തരം കൂട്ടായ്മകൾക്കും നിരോധനം.
‣മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിന് പരമാവധി 20 പേർ മാത്രം.
‣മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർ.

‣കെട്ടിട നിർമാണ ജോലികൾക്ക് തടസമില്ല.
‣വാഹന വർക്ക് ഷോപ്പുകൾ പ്രവർത്തിക്കാം.
‣കോടതികൾ പ്രവർത്തിക്കില്ല.
‣ഐടി അനുബന്ധ സ്ഥാപനങ്ങൾക്ക് നിയന്ത്രണവിധേയമായി തുറക്കാം.
‣മാധ്യമസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി.
>കേബിൾ ടിവി, ഡിറ്റിച്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
‣തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് പേർക്ക് ജോലി ചെയ്യാം.

Top