സ്വന്തം ലേഖകൻ
ഗാന്ധിനഗർ: പരീക്ഷാ പേപ്പറിൽ ഉത്തരത്തിനു പകരം തർക്കുത്തരമെഴുതിയ വിദ്യാർതിയുടെ പേപ്പർ കണ്ട് അധ്യാപകർ ഞെട്ടി. പരീക്ഷ പേപ്പറിൽ പോൺകഥയും സെക്‌സുമാണ് വിദ്യാർഥി വിശദമായി എഴുതി വച്ചിരുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോർസാധിൽ നടന്ന സംഭവമാണ് ദേശീയ മാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത്. പരീക്ഷയ്ക്ക് ചോദ്യങ്ങളുടെ ഉത്തരത്തിന് പകരമാണ് പോൺകഥയും, തൻറെ സഹോദര ഭാര്യയോടുള്ള ലൈംഗിക താൽപ്പര്യവും 16 വയസുകാരൻ തുറന്നെഴുതിയത്.
രസതന്ത്രം പരീക്ഷയ്ക്കാണ് വിദ്യാർത്ഥി പണിയൊപ്പിച്ചത്. സഹോദര ഭാര്യയ്ക്ക് പുറമേ ഈ വിദ്യാർത്ഥിയുടെ ഉത്തരപേപ്പറിൽ ഒരു പ്രമുഖ നടിയും, വീട്ടിലെ പാചകകാരിയും വിഷയമാകുന്നുണ്ട്. മൂല്യനിർണ്ണയ ക്യാമ്പിൽ വിദ്യാർത്ഥിയുടെ പേപ്പർ കയ്യിലെത്തിയ ടീച്ചർ ശരിക്കും ഞെട്ടി. ഇവർ ഉടൻ തന്നെ മൂല്യനിർണ്ണയ ക്യാമ്പ് ഡയറക്ടറെ കാര്യം ധരിപ്പിച്ചു.
വിദ്യാർത്ഥിക്കെതിരെ വഞ്ചന കുറ്റത്തിന് എഫ്‌ഐആർ ഫയർ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഈ വിദ്യാർത്ഥിയുടെ ഫലം റദ്ദാക്കാനും, ഒരു വർഷത്തേക്ക് ബോർഡ് എക്‌സാം എഴുതുന്നതിൽ നിന്ന് വിലക്കാനും ഗുജറാത്ത് ഹയർസെക്കൻററി എഡ്യൂക്കേഷൻ ബോർഡ് തീരുമാനിച്ചതായി ചെയർമാൻ എജെ ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഉത്തരപേപ്പർ കാണിച്ചുകൊടുത്തതായി ഷാ വ്യക്തമാക്കി. വിദ്യാർത്ഥിയിൽ ചില ലൈംഗികവൈകൃത സ്വഭാവങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത് എന്നും ഷാ കൂട്ടിച്ചേർത്തു.