ക്രൈം ഡെസ്‌ക്
ലണ്ടൻ: ഏഴു പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറുടെ പിടിയിൽപ്പെട്ട പെൺകുട്ടിയെ രണ്ടു മാസത്തോളം പൂർണ നഗ്നയാക്കി, ഷിപ്പിങ് കണ്ടെയ്‌നറിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ ചങ്ങലയിട്ട്, പച്ചിലകളും കാടുകളും പടർന്നു കയറിയ കണ്ടെയ്‌നറിനുള്ളിൽ പൂട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷമാണ് സീരിയൽ കില്ലറായ യുവാവ് പെൺകുട്ടിയെ തട്ടിയെടുത്തുകൊണ്ടു വന്നു തടവിൽ പാർപ്പിച്ചത്.
മുപ്പതുകാരിയായ കാലാ ബ്രൗൺ എന്ന യുവതിയെയാണ് കോഹ്ലിഹേപ്പ് എന്ന 49 കാരൻ മാസങ്ങളോളം തടവിൽ പാർപ്പിച്ചത്. യുവതിയുടെ കാമുകനായ ചാൾസ് കാർട്ടർ അടക്കം ഏഴു പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കാമുകൻമാരെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയാണ് പ്രതിയുടെ രീതി. ലഹരിയ്ക്കു അടിമയായ പ്രതി സ്‌കോട്ട് പോൺഡേർ (30), ബിവേർലി ഗേ (52), ബ്രയാൻ ലൂക്കാസ് (30), ക്രിസ് ഷേർബേർട്ട് (26) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇവരുടെയെല്ലാം കാമുകിമാരെയും ഇയാൾ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
ബ്രൗണിനെ കണ്ടെയ്‌നറിനുള്ളിൽ നിന്നു രക്ഷിക്കുന്ന ദൃശ്യം അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകത്ത് അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ബ്രൗണിയെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുഎസ് പൊലീസ് സംഘം പുറത്തു വിട്ടത്.
ഇപ്പോൾ തടവിലാക്കപ്പെട്ട കാലാ ബ്രൗണിനെ കാമുകനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് പ്രതി തടവിലാക്കിയത്. കാറിൽ മറ്റൊരു കാർ കൊണ്ട് ഇടിപ്പിച്ച് ശേഷമുണ്ടായ തർക്കത്തിനിടെ ബ്രൗണിന്റെ കാമുകനെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. തുടർന്നു രക്ഷപെടാൻ എഴുന്നേറ്റ ഇയാളുടെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. തുടർന്നു ബ്രൗണിനെ തട്ടിക്കൊണ്ടു വന്നു തടവിൽ പാർപ്പിക്കുകയായിരുന്നു. കണ്ടെയ്‌നറിനുള്ളിലേയ്ക്കു ഇയാൾ എത്തിയിരുന്നതു തന്നെ ബ്രൗണിനെ പീഡിപ്പിക്കുന്നതിനു വേണ്ടിയിരുന്നു.
ഇതിനിടെയാണ് കൊലപാതകത്തിൽ പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്നു ഇയാൾ സ്ഥിരമായി പോയിരുന്ന സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ബ്രൗണിനെ കണ്ടെയ്‌നറിനുള്ളിൽ പൂട്ടിയിട്ടിരുന്നതായി കണ്ടെത്തിയത്.