സൂപ്പര്‍ മൂണ്‍’കടല്‍ ആഞ്ഞടിച്ചു, ഭീതിപരത്തി തിരമാലകള്‍. കേരളതീരത്തും തിരകള്‍ ഉയര്‍ന്നുതുടങ്ങി.നാളെ ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്. അതേസമയം ‘സൂപ്പര്‍ മൂണ്‍’ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തു തിരകള്‍ ഉയര്‍ന്നുതുടങ്ങി. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) കൊല്ലത്തെ കേന്ദ്രത്തില്‍ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തില്‍ 0.9 മീറ്ററും ഉയരമുള്ള തിരമാലകള്‍ രേഖപ്പെടുത്തി.

സൂപ്പർ മൂൺ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തെ വിവിധ തീരങ്ങളിൽ തിരകൾ ആഞ്ഞടിച്ചു. മിക്കയിടങ്ങളിലും മീറ്ററുകളോളം ഉയരത്തിലാണ് തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയത്. ഈ ദിവസങ്ങളിൽ തീരദേശവാസികൾ ശ്രദ്ധിക്കണമെന്ന മിക്ക രാജ്യങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയിസ്) കൊല്ലത്തെ കേന്ദ്രത്തിൽ 1.2 മീറ്ററും കോഴിക്കോട്ടെ കേന്ദ്രത്തിൽ 0.9 മീറ്ററും ഉയരമുള്ള തിരമാലകൾ രേഖപ്പെടുത്തിതായി റിപ്പോർട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്സ് പുന്നപ്ര കടപ്പുറത്തു നടത്തിയ പരിശോധനയിൽ വേലിയേറ്റ സമയത്തു ജലനിരപ്പ് 20 സെന്റിമീറ്റർ ഉയർന്നതായും വേലിയിറക്ക സമയത്തു 30 സെന്റിമീറ്റർ ഉള്ളിലേക്കു വലിഞ്ഞതായും കണ്ടെത്തി. നാളെയും വെള്ളിയാഴ്ചയും ശക്തമായ തിരകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഇൻകോയിസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സൂപ്പർ മൂൺ പ്രതിഭാസം ആരംഭിക്കുന്ന ഇന്നലെ തിരമാലകളുടെ ഗതിയിൽ കാര്യമായ മാറ്റം ദൃശ്യമായില്ല.

ഭൂമിയോട് 3,56,877 കിലോമീറ്റർ‌ അടുത്തു നിൽക്കുന്ന ചന്ദ്രനെ കൂടുതൽ വലുപ്പത്തിലും കൂടുതൽ തിളക്കത്തിലും കാണാമെന്നതാണു സൂപ്പർ മൂൺ പ്രതിഭാസത്തിന്റെ പ്രത്യേകത. എന്നാൽ, ഇന്നലെ മേഘാവൃതമായ ആകാശമായതിനാൽ പല സ്ഥലങ്ങളിലും സൂപ്പർ മൂൺ കാണാൻ സാധിച്ചില്ല. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭീമൻ ചന്ദ്രന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞിരുന്നു.

ചന്ദ്രന്റെ ആകർഷണം മൂലം തിരമാലകൾ ഉയരാമെന്നതിൽ കടലോര മേഖല ആശങ്കയിലാണ്. ചന്ദ്രന്റെ ആകർഷണം മൂലം ജലനിരപ്പ് ഉയരുകയും ആഴക്കടലിൽനിന്നുള്ള തിരമാലകൾ തീരത്തേക്ക് എത്തുകയും ചെയ്യുന്നതാണു കടലാക്രമണത്തിന് ഇടയാകുന്നത്. ഏകദേശം 5,000 കിലോമീറ്റർ അകലെനിന്ന് ആരംഭിക്കുന്ന ‘തിരമാല രാജാക്കന്മാർ‌’ നാളെ കേരള തീരത്ത് ആഞ്ഞടിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. ദൂരെ നിന്ന് ഒഴുകിയെത്തുന്ന തിരകൾക്കു പ്രഹര ശേഷി കൂടുതൽ ആയിരിക്കുമെന്ന് ഇൻകോയിസ് ഇൻഫർമേഷൻ വിഭാഗം മേധാവി ഡോ. ടി.എം. ബാലകൃഷ്ണൻ നായർ പറഞ്ഞു. ഡോ. പി.കെ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലാണു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിക്സിലെ സംഘം പുന്നപ്ര കടപ്പുറത്തു നിരീക്ഷണം ആരംഭിച്ചത്.supermoon-wave.jpg.image.784.410

നാളെ പുലർച്ചെ 12.30നും 2.30നും ഇടയിലും ഉച്ചയ്ക്ക് 12.30നും 2.30നും ഇടയിലുമാണു ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളുടെ തീരദേശ മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ‘ഇൻകോയിസ്’ അധികൃതർ അറിയിച്ചു. കടൽ ഉൾവലിയാനും സാധ്യതയുണ്ട്.

Top