കൊച്ചി:പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ജനാധിപത്യ അവകാശവും ഇന്ത്യയിൽ ഇല്ലാതാകുന്നു ?പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ട് പാടിയതിന് പ്രശസ്ത തമിഴ് ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി പ്രശ്‌നത്തിലായിരുന്നു കോവന്‍ ബിജെപി രാഷ്ട്രീയത്തെയും മോദിയെയും പരിഹസിച്ച് കഴിഞ്ഞ ദിവസം പാട്ട് പാടിയത്. ബിജെപി യൂത്ത് വിംഗ് സെക്രട്ടറി എന്‍.ഗൗതം നല്കിയ പരാതിയിലാണ് കോവനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കാവേരിപ്രശ്നത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ അവസരത്തിലാണ് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി നടത്തിയ രഥയാത്രയില്‍ പങ്കെടുത്ത് കോവന്‍ പാട്ട് പാടിയത്.
മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോവനെതിരെ നടപടിയെടുത്തിരിക്കുന്നത്. പാട്ടില്‍ തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും കോവന്‍ പരിഹസിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും വലിയ ചര്‍ച്ചയ്ക്ക് വഴിതുറക്കുകയും ചെയ്തിരുന്നു.
പാദുകങ്ങള്‍ പൂജിച്ച് ഭരണം നടത്തുന്ന കഥ രാമായണത്തിലാണുള്ളത്. തമിഴ്നാട്ടിലും അങ്ങനെ ചെരിപ്പുകളാണ് ഭരണം നടത്തുന്നത് എന്നായിരുന്നു കോവന്റെ പാട്ടിന്റെ ഉള്ളടക്കം. ഇതിനു മുമ്പ് 2015 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് നേരെ വിമര്‍ശനം നടത്തിയതിനും കോവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മദ്യശാലകള്‍ അടച്ചു പൂട്ടാനായിരുന്നു കോവന്റെ പ്രതിഷേധപ്പാട്ട്.