പൂര്‍ണ്ണഗര്‍ഭിണിയായ ആദിവാസിയുവതിയെ ജില്ലാ ആസ്പത്രിയില്‍നിന്നു പറഞ്ഞയച്ചു !യുവതി വഴിയില്‍ മൂന്ന് പ്രസവിച്ചു .ജന്മംനല്‍കിയ മൂന്നുകുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു ..യുവതിയും മറ്റൊരു കുഞ്ഞും ഗുരുതരാവസ്ഥയില്‍

മാനന്തവാടി: ജില്ലാ ആസ്പത്രിയില്‍നിന്നു പറഞ്ഞയച്ച ആദിവാസിയുവതി വഴിയില്‍ മൂന്ന് കുട്ടികളെ പ്രസവിച്ചു. പ്രസവിച്ച മൂന്നു കുട്ടികളില്‍ രണ്ടു കുട്ടികള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള യുവതിയും കുഞ്ഞും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയില്‍ . എടത്തന കോളനിയിലെ ഇരുപത്തേഴുകാരിയാണ് ആശുപത്രി അധികാരികളുടെ ക്രൂരതയില്‍ ഇരയായിരിക്കുന്നത് . യുവതിയെ ബുധനാഴ്ച രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് 7.30-ഓടെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍, പ്രസവാസന്നയായ യുവതിയെ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

യുവതിയെ പരിശോധിച്ച നഴ്‌സ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നത്രേ. ആംബുലന്‍സില്‍ പോകുന്നതിനിടയില്‍ വേദന അസഹ്യമായതിനെത്തുടര്‍ന്ന് യുവതിയെ പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ബാത്ത് റൂമില്‍ യുവതി ആണ്‍കുഞ്ഞിനു ജന്മംനല്‍കി. ആസ്പത്രിയില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഇവരെ ഉടന്‍ കല്പറ്റ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. പ്രശ്‌നം സങ്കീര്‍ണമായതിനെത്തുടര്‍ന്ന് പനമരം ആസ്പത്രിയിലെ രണ്ടു നഴ്‌സുമാര്‍ കല്പറ്റ ആസ്പത്രിയിലേക്കു യുവതിയുടെ കുടുംബത്തെ അനുഗമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പച്ചിലക്കാട്ടെത്തുമ്പോഴേക്കും യുവതി ആംബുലന്‍സില്‍ ഒരു പെണ്‍കുഞ്ഞിനു ജന്മംനല്‍കി. തുടര്‍ന്ന് കല്പറ്റ ആസ്പത്രിയിലും യുവതി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ ആംബുലന്‍സില്‍ പ്രസവിച്ച കുട്ടിയും കല്പറ്റ ആസ്പത്രിയില്‍ പ്രസവിച്ച കുട്ടിയും മരിച്ചു. പിന്നീട് യുവതിയെയും ശേഷിക്കുന്ന ഒരു കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കലശലായ വേദനയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറരയോടെയാണ് അനിതയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടറുണ്ടായിരുന്നില്ല. ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍  അവര്‍ പരിശോധനയ്‌ക്കെത്താതെ മെഡിക്കല്‍ കോളേജിലേക്ക് അനിതയെ കൊണ്ട് പോകാന്‍നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് തന്നെ ആംബുലന്‍സ് ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുണ്ടായത്. അനിതയുടെ ആരോഗ്യ നിലയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. അനിതയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിക്കില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിനു ശേഷമാണ് അനിത ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയില്‍ അനിതയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് നസീറ ബാനു മൂന്ന് കുഞ്ഞുങ്ങളുള്ളതായി സൂചന നല്‍കിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലക്ക് പോകാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയും വിശ്രമിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നവത്രേ.

Top