തിരുവനന്തപുരം:ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പ്പെടുത്താനുള്ള സാത്താന്‍ സേവ’ ആയിരുന്നു നന്തന്‍കോട് കൂട്ടക്കൊലയ്ക്കു പിന്നില്‍ . മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ച പ്രതി കേഡല്‍ ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നു മൊഴി നല്‍കി.
ബുധനാഴ്ച വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്‍റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്‍റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേഡല്‍ മൊഴി നല്‍കി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടിയ കേഡലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഡിസിപി അരുള്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.ചെന്നൈയില്‍നിന്നു തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഇയാളെ ആര്‍പിഎഫ് പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു നന്തന്‍കോട്ടെ ക്ലിഫ് ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ നിന്ന് നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് ചാക്കില്‍ക്കെട്ടിയ നിലയിലുമായിരുന്നു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുമെന്നായിരുന്നു കേഡല്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. കൃത്യത്തിനു ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരികെ തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് പിടികൂടുന്നത്. ട്രെയിനില്‍ കേഡലിനൊപ്പം യാത്രചെയ്ത തമ്പാനൂര്‍ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്.