മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നേരെ വംശീയാതിക്രമം.ഭാരമുള്ള പെണ്‍കുട്ടിയെ കളിയാക്കി..ചോദ്യം ചെയ്ത മറ്റു പെണ്‍കുട്ടികളോട് ഇഷ്ടമില്ലെങ്കില്‍ രാജ്യം വിട്ട് പോകൂ എന്ന് ആക്രോശിച്ചു

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നേരെ വംശീയാതിക്രമം.ഇഫ്താറിന് ഹോട്ടലിലെത്തിയ പെണ്‍കുട്ടികളോട് വെള്ളക്കാരനും ഭാര്യയുമാണ് മോശമായി പെരുമാറിയത്. 17 കാരി ഒസ്മയുടെ ശരീരത്തെ കളിയാക്കുകയും ഒട്ടകത്തിന്റെ പിന്‍ഭാഗം വരെ ഇടിക്കാന്‍ കഴിയുമെന്ന് പരിഹസിക്കുകയും ചെയ്ത പ്രതി രാജ്യം വിട്ട് പോകാനും ആക്രോശിച്ചു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നേരെ വംശീയാതിക്രമം. പെണ്‍കുട്ടികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പെണ്‍കുട്ടികളുടെ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. യാഹൂ ന്യൂസാണ് സംഭവം റിപോര്‍ട്ട് ചെയ്തത്.

അയാള്‍ ഉപദ്രവിക്കുമെന്ന് കരുതിയ പെണ്‍കുട്ടികള്‍ പെട്ടെന്നു അവിടെ നിന്ന് മടങ്ങിയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം ഇത് തങ്ങളുടെ കൂടി രാജ്യമാണെന്നും എങ്ങോട്ടും പോകാന്‍ കഴിയില്ലെന്നും ഒസ്മ പറഞ്ഞു. ബുര്‍ഖ ധരിച്ചെന്ന് കരുതി തങ്ങള്‍ ഇവിടത്തുകാരല്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഒസ്മ വ്യക്തമാക്കി.ചിക്കാഗോയിലെ മെക്‌സിക്കന്‍ ഹോട്ടലില്‍ ഇഫ്താര്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഒസ്മയും നാല് സുഹൃത്തുക്കളും. ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ വെള്ളക്കാരന്‍ ഒസ്മയുടെ ശരീര ഭാരത്തെ പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒട്ടകത്തിന്റെ പിന്‍ഭാഗം വരെ അടിച്ച് തെറിപ്പിക്കാന്‍ തക്ക ഭാരം ഇവള്‍ക്കുണ്ടെന്നായിരുന്നു കമെന്റ്. കാര്യമന്വേഷിച്ച സുഹൃത്ത് പറഞ്ഞത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോള്‍ ‘വേണമെങ്കില്‍ പോയി അടിച്ച് നോക്ക് ഈ രാജ്യം ഇഷ്ടമല്ലെങ്കില്‍ ദയവായി ഒഴിഞ്ഞ് പോകൂ’ എന്നയാള്‍ ആക്രോശിച്ചു.

Top