സ്വന്തം ലേഖകൻ
ലണ്ടൻ: യുട്യൂബ് ചാനലിന്റെ വ്യൂവർഷിപ്പ് വർധിപ്പിക്കുന്നതിനായി ഒൻപതും പന്ത്രണ്ടും വയസുള്ള കുട്ടികളെ കോപ്രായം കാട്ടുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത അച്ഛനും രണ്ടാനമ്മയും വിവാദത്തിലായി. ആക്രമണങ്ങൾക്കിരയായി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടികൾ തങ്ങളുടെ അമ്മയുടെ അടുത്തേയ്ക്കു മടങ്ങിപ്പോയതോടെയാണ് ലൈംഗിക പീഡനത്തിന്റെ വാർത്ത പുറം ലോകത്ത് അറിഞ്ഞത്. ഇതോടെ സംഭവത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുട്യൂബിലെ ലോക പ്രശ്ത പ്രാങ്ക് ചാനലായ ഡാഡി ഓ ഫൈവിന്റെ അവതാരകരായ മൈക്കും ഭർത്താവ് ഹേർത്തർ മാർട്ടിനുമാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. മേരീലാൻഡിൽ നിന്നുള്ളവരാണ് ഇരുവരും. ഇരുവരുടെയും രണ്ടു മക്കളായ ഒൻപതുകാരൻ കോഡിയും, പന്ത്രണ്ടുകാരി എമ്മയുമായി അച്ഛന്റെയും രണ്ടാനമ്മയുടെയും ലൈംഗികത അടക്കമുള്ള പീഡനങ്ങൾക്കു ഇരയായിരിക്കുന്നത്. പീഡനം അസഹ്യമായപ്പോൾ കുട്ടിൾ രണ്ടാനമ്മയെയും അച്ഛനെയും ഉപേക്ഷിച്ച് തങ്ങളുടെ അമ്മയായ നോർത്ത് കരോളിനാ സ്വദേശിയായ റോസ് ഹാളിന്റെ അടുത്തേയ്ക്കു പോകുകയായിരുന്നു. കുട്ടികളുടെ ദുതിരം തിരിച്ചറിഞ്ഞ റോസ് ഹാൾ കോടതിയിൽ നിന്നും കുട്ടികളെ ഒപ്പം കൂട്ടാനുള്ള കസ്റ്റഡ് അപേക്ഷ നേടിയെടുക്കുകയായിരുന്നു.
മാർട്ടിന്റെയും രണ്ടാം ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ഡാഡി ഓ ഫൈവിനു ഇതിനോടകം 760,000 വരിക്കാരും, ഒരു മില്ല്യണിനു മുകളിൽ സന്ദർശകരുമുണ്ടെന്നാണ് യുട്യുബിന്റെ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. ഒരു വർഷം ഇരുവരും ചേർന്ന് ഈ യുട്യൂബിലൂടെ 200,000 മുതൽ 350,000 വരെ ഡോളറാണ് പ്രതിവർഷം ഇരുവർക്കും ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ പണം കണ്ടെത്തുന്നതിനായി ഇവർ കുട്ടികളെയാണ് ദുരുപയോഗം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കുട്ടികളെ കോപ്രായം കാട്ടുന്ന വീഡിയോകൾക്കാണ് ഇവർ തങ്ങളുടെ ചാനലിൽ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ഇത്തരത്തിൽ പ്രാങ്ക് വീഡിയോകൾ ചിത്രീകരിക്കുന്നതിനു മുന്നോടിയായി ഇവർ കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.