ഭര്‍ത്താവില്‍ നിന്നു ഗര്‍ഭം മറച്ചു വച്ച് പ്രസവിച്ചു; നവജാതശിശുവിന്റെ മൃതദേഹം യുവതി ടോയ്‌ലറ്റിനു സമീപം കുഴിച്ചിട്ടു

തൃപ്പൂണിത്തുറ ചൂരക്കാട്ട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ഒരു ദിവസം മാത്രമാണ് പ്രായമുള്ളത്. ചൂരക്കാട് പൊതിപ്പറമ്പില്‍ പ്രദീപ് സ്വപ്ന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.മൃതദേഹം വീട്ടിലെ കുളിമുറിക്കു സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ഗര്‍ഭിണി ആയിരുന്നുവെന്ന വിവരം സ്വപ്ന മറച്ചുവച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ് നിര്‍മ്മാണ തൊഴിലാളിയായ പ്രദീപും ഭാര്യ സ്വപ്‌നയും രണ്ട് ആണ്‍മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത് ഒരു വീട്ടിലാണെങ്കിലും ഒന്നരവര്‍ഷമായി ദമ്പതികള്‍    മാനസിനസികമായി അകന്നു കഴിയുകയാണ്. തിങ്കളാഴ്ച വൈകിട്ട് പണി കഴിഞ്ഞ് ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ സ്വപ്‌ന കടുത്ത വയറുവേദന മൂലം പ്രയാസമനുഭവിക്കുന്നത് കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയില്‍ പോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. രാത്രിയായപ്പോള്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വപ്‌നയെയും കൊണ്ട് പ്രദീപ് എറണാകുളം ലക്ഷ്മി ആശുപത്രിയിലെത്തി. ഭാര്യയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. തൈറോയ്ഡിന് മരുന്നു കഴിക്കുന്നതുമൂലമാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടറോട് നുണ പറഞ്ഞെങ്കിലും പരിശോധനയില്‍ പ്രസവിച്ചതാണു കാരണമെന്ന് ഡോക്ടര്‍ക്കു മനസ്സിലായി. തുടര്‍ന്ന് താന്‍ വീട്ടില്‍ പ്രസവിച്ചെന്നും കുട്ടി മരിച്ചതിനാല്‍ വീട്ടില്‍ കുഴിച്ചിട്ടെന്നും യുവതി സമ്മതിച്ചു.ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ചൂരക്കാട്ടിലുള്ള പ്രദീപിന്റെ വീട്ടുമുറ്റത്ത് നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ ഗര്‍ഭിണിയായിരുന്നെന്ന് പ്രദീപിന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഒരു വര്‍ഷമായി തൈറോയ്ഡിനും കൊളസ്‌ട്രോളിനും മരുന്നു കഴിക്കുന്നതിനാല്‍ ശരീരം തടി വയ്ക്കുകയാണെന്നാണ് സ്വപ്‌ന ഭര്‍ത്താവിനെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.തിങ്കളാഴ്ച ഉച്ചയോടെ ബാത്ത്‌റൂമില്‍ വച്ച് സ്വപ്‌ന പ്രസവിച്ചു. തറയില്‍ തലയടിച്ച് വീണ് കുഞ്ഞ് മരിക്കുകയും പൊക്കിള്‍ കൊടി വലിഞ്ഞു പൊട്ടുകയും ചെയ്തു. കുഞ്ഞു മരിച്ചെന്നറിഞ്ഞ യൂവതി ബാത്ത് റൂമിന് തൊട്ടടുത്ത് കൈ കൊണ്ട് കുഴി എടുത്ത് മൃതദേഹം മറവു ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് നവജാതശിശു മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് സംസ്‌കരിക്കും.എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശിനിയായ സ്വപ്‌നയെ 11 വര്‍ഷം മുമ്പാണ് പ്രദീപ് വിവാഹം കഴച്ചത്. പത്തും അഞ്ചും വയസ്സുള്ള രണ്ട് ആണ്‍മക്കള്‍ ഇവര്‍ക്കുണ്ട്.സംഭവത്തില്‍ സ്വപ്നയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൊലപാതക സാധ്യത അടക്കമുള്ളവ പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാതാവ് പോലീസ് നിരീക്ഷണത്തിലാണ്.

Top