തടയുമ്പോൾ തോൽക്കുന്നത് തൃപ്തി ദേശായി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങൾ മൊത്തമാണ്: മുരളി തുമ്മാരുകുടി എഴുതുന്നു

കുത്തിയിരിക്കുന്ന വിശ്വാസം, നോക്കുകുത്തിയാകുന്ന ഭരണഘടന.

നെടുമ്പാശ്ശേരിയിൽ നിന്നുള്ള കാഴ്ചകൾ ഏറെ സങ്കടപ്പെടുത്തുന്നു, വിഷമിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ വിധി അനുസരിച്ച് മുൻകൂട്ടി അറിയിച്ചിട്ടാണ് തൃപ്തി ദേശായിയും കൂട്ടരും ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയിരിക്കുന്നത്. അവർക്ക് പുറത്തിറങ്ങാനോ ശബരിമലയിലേക്ക് പോകാനോ പറ്റുന്നില്ല. അവരെ സമാധാനപരമായോ അക്രമാസക്തമായോ എതിർത്ത് ശബരിമലയിലേക്ക് പോകുന്നത് തടയുന്പോൾ തോൽക്കുന്നത് തൃപ്തി ദേശായി എന്ന വ്യക്തി മാത്രമല്ല, നമ്മുടെ ഭരണഘടനാ സംവിധാനങ്ങൾ മൊത്തമാണ്.

നമ്മുടെ ഭരണഘടനാ സംവിധാനമനുസരിച്ച് സുപ്രീം കോടതിയിൽ അടുത്ത തീരുമാനത്തിനായി റിവ്യൂ ഹർജിയും റിട്ട് ഹർജിയും കൊടുത്തിരിക്കുന്നവരും അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നവരുമാണ് പ്രതിഷേധക്കാരിൽ അധികവും എന്നത് വിരോധാഭാസമാണ്. അവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് വിധി കിട്ടാൻ ഭരണഘടന വേണം, അല്ലെങ്കിൽ വേണ്ട.

ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന ലോകം ഉണ്ടായിട്ട് അധികം നാളുകൾ ആയിട്ടില്ല. ശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ കുതിച്ചുചാട്ടമുണ്ടായത് വ്യക്തികളുടെയോ മതങ്ങളുടെയോ ഇഷ്ടത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും മാറി എല്ലാവർക്കും ബാധിതമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ ഭരിക്കപ്പെട്ടു തുടങ്ങിയപ്പോൾ ആണ്.

ഇതൊക്കെ നമ്മൾ എന്നെങ്കിലും മനസ്സിലാക്കും എന്നത് ഉറപ്പാണ്. അത് നീതിയും ന്യായങ്ങളും വിധിപോലെ നടപ്പിലാക്കാൻ ഭരണഘടനയുടെ സംവിധാനങ്ങൾ ശക്തമായി ഇടപെടുന്പോൾ ആണോ, അതോ നാട്ടിൽ നീതിയും ന്യായവും നടപ്പിലാക്കാൻ ഒരു ഭരണഘടന ഇല്ലാതാകുന്ന കാലത്താണോ എന്നതേ സംശയമുള്ളൂ. ഒന്നാമത്തേത് ആകണമെന്നാണ് ആഗ്രഹമെങ്കിലും പോക്ക് കണ്ടിട്ട് രണ്ടാമത്തേതിനാണ് സാധ്യത.

“എൻറെ ഭരണഘടനേ, നിന്നെ നീ തന്നെ കാത്തോളണേ”
മുരളി തുമ്മാരുകുടി

Top