യുദ്ധത്തിന് തയ്യാറായി ആർഎസ്എസ്: പാക്കിസ്ഥാനെ തകർക്കാൻ രണ്ടു ലക്ഷം ആർഎസ്എസ് ഭടന്മാർ..! ഇന്ത്യൻ സേനയ്‌ക്കൊപ്പം ചേരാൻ തയ്യാറായി ആർഎസ്എസ് കർസേവകർ; എന്തിനും തയ്യാറായി നിൽക്കാൻ സർസംഘചാലകിന്റെ രഹസ്യ നിർദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചാൽ പാക്കിസ്ഥാനെ തിരിച്ചടിയ്ക്കാൻ തയ്യാറായി നിൽക്കുന്ന സൈന്യത്തിന് സമ്പൂർണ പിൻതുണ നൽകാൻ തയ്യാറായി നിൽക്കാൻ രണ്ടു ലക്ഷത്തോളം കർസേവകർക്ക് നിർദേശം നൽകി ആർഎസ്എസ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ആർഎസ്എസ് സർസംഘചാലകിന്റെ നേതൃത്വത്തിൽ വൻ സേനയെ തയ്യാറാക്കുന്നത്. സൈന്യത്തിന് വേണ്ട പിൻതുണ നൽകുകയും, ആവശ്യമെങ്കിൽ യുദ്ധമുഖത്ത് നേരിട്ട് എത്തി സഹായം നൽകുന്നതിനുമാണ് ആർഎസ്എസ് കർസേവകർക്കും സംഘപ്രവർത്തകർക്കും നൽകിയിരിക്കുന്ന നിർദേശം. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിയ്ക്കാൻ പോലും തയ്യാറാകണമെന്ന സന്ദേശമാണ് ആർഎസ്എസ് ഇപ്പോൾ തങ്ങളുടെ സജീവ പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ മുഴുവൻ കേന്ദ്രങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുത്ത, പരിശീലനം സിദ്ധിച്ച സംഘം പ്രവർത്തകരെയാണ് ആർഎസ്എസ് പ്രധാനമായും യുദ്ധമുന്നണിയിൽ ഇറക്കാൻ തയ്യാറെടുക്കുന്നത്. മുൻപ് നടന്ന യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് പിന്നണിയിൽ വേണ്ട സഹായങ്ങളെല്ലാം ചെയ്ത് ആർഎസ്എസ് ഒപ്പമുണ്ടായിരുന്നു. ഇതേ രീതി തന്നെയാവും ഇക്കുറിയും ആർഎസ്എസ് കൈക്കൊള്ളുകയെന്നാണ് സൂചന. ഭക്ഷണം നൽകുന്നതിനും, മെഡിക്കൽ എയ്ഡ് അടക്കം നൽകുന്ന കാര്യത്തിലും ആർഎസ്എസ് മുൻപന്തിയിലുണ്ടാകുമെന്നാണ് സൂചന.

ഇതുകൂടാതെ യുദ്ധം കാശ്മീർ വിട്ട് രാജ്യത്തെ വിവിധ മേഖലകളിലേയ്ക്ക് കടന്നാൽ, ഉടൻ തന്നെ ആക്രമണത്തിനെ നേരിടാൻ വേണ്ട സന്നാഹങ്ങൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആക്രമണമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി, ജനങ്ങളെ അപകട മേഖലയിൽ നിന്നു മാറ്റുക എന്നതും ആർഎസ്എസ് ദൗത്യമായി ഏറ്റെടുക്കുന്നുണ്ട്. ഇത്തരത്തിൽ ഏതുവിധത്തിലുള്ള ആക്രമണത്തെയും നേരിടാനുള്ള കരുത്ത് ശേഖരിക്കുകയും, ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുകയുമാണ് ഇപ്പോൾ ആർഎസ്എസ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സൈന്യത്തേക്കാൾ അച്ചടക്കമുള്ള സേനയാണ് ആർഎസ്എസ് എന്ന് മുതിർന്ന ആർഎസ്എസ് നേതാവ് പറഞ്ഞു. ഈ സാഹചര്യത്തിൽ ആർഎസ്എസിന് ഒരു യുദ്ധത്തെ നേരിടാനുള്ള കരുത്തുണ്ട്. പാക്കിസ്ഥാന് എതിരായ യുദ്ധത്തിൽ പങ്കെടുക്കുക എന്നത് ഏതൊരു ആർഎസ്എസുകാരനും അഭിമാനമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top