പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി പതിനാലുകാരിയെ പീഡിപ്പിച്ചു; ഗുരുവായൂരില്‍ വ്യാജസ്വാമി അറസ്റ്റില്‍

തൃശൂര്‍: ആള്‍ ദൈവങ്ങള്‍ക്കും വ്യാജ സ്വാമിമാര്‍ക്കുമെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം പടരുമ്പോഴും മലയാളികള്‍ ഇപ്പോഴും തട്ടിപ്പ് സ്വാമിമാര്‍ക്ക് പിന്നാലെയാണ്. ഭജനയുടെ മറവില്‍ പതിനാലുകാരിയെ പീഡിപ്പിച്ച വ്യാജ സ്വാമിയെ അറസ്റ്റ് ചെയ്തതാണ് ഏറ്റവുമൊടുവിലത്തെ കേസ്. പെണ്‍കുട്ടിയെ ഭജന കേന്ദ്രത്തിലെത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്ത അമ്മയും പിടിയിലായി. പൂജിച്ച പാനീയമെന്ന വ്യാജേനെ ബീയര്‍ നല്‍കി മയക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഗുരുവായൂരിലെ മമ്മിയൂരില്‍ ‘ഹരേകൃഷ്ണ സത്സംഗ്’ എന്ന പേരില്‍ ആധ്യാത്മിക കേന്ദ്രം നടത്തുന്നതൃശൂര്‍ പുത്തന്‍വീട്ടില്‍ പ്രദീപ് മേനോന്‍ എന്ന എന്‍ജിനീയറിങ് ബിരുദധാരിയാണ് രണ്ട് വര്‍ഷം മുന്‍പ് സ്വാമിയായി മാറിയത്. ഭാര്യ മരിച്ചതോടെയാണ് ബിസിനസുകാരനായിരുന്ന പ്രദീപ് സ്വാമി വേഷമണിഞ്ഞത്. ഗുരുവായൂരില്‍ ഹരേകൃഷ്ണ സത് സംഗ് എന്ന പേരില്‍ ഭജനയും പ്രാര്‍ത്ഥനയുമുള്ള സ്ഥാപനവും ആരംഭിച്ചു. ഭര്‍ത്താവ് വിദേശത്തുള്ള മലപ്പുറം ചേളാരി സ്വദേശിയായ സ്ത്രീ ഇവിടത്തെ നിത്യസന്ദര്‍ശകയായി. 9 ാം ക്‌ളാസുകാരിയായ മൂത്തമകളോടൊപ്പമായിരുന്നു വീട്ടമ്മ ഭജനക്കെത്തിയിരുന്നത്. ഏപ്രില്‍ 18ന് ഭജനക്കെത്തിയപ്പോളാണ് പ്രദീപ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭജന കഴിഞ്ഞ് രാത്രിയില്‍ ജ്യൂസാണെന്നു പറഞ്ഞ് പെണ്‍കുട്ടിക്ക് ബിയര്‍ നല്‍കിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. പീഡനത്തിന് അമ്മ കൂട്ടുനില്‍ക്കുകയാണെന്ന് മനസ്സിലാക്കിയ കുട്ടി വിവരങ്ങള്‍ മുത്തശ്ശിയോടു പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അവര്‍ ഗള്‍ഫിലുള്ള അച്ഛനെ വിവരമറിയിച്ചു. അയാള്‍ നാട്ടിലെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.

നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സത്സംഗ് കേന്ദ്രത്തില്‍ മനഃശ്ശാന്തിക്കെന്നു പറഞ്ഞ് അവധിദിവസങ്ങളില്‍ പ്രത്യേക ഭജന നടത്തുന്നുണ്ട്. രണ്ടുനില വീട് വാടകയ്‌ക്കെടുത്താണ് ഇത് നടത്തുന്നത്. അകത്ത് പ്രത്യേകം പൂജാമുറിയുണ്ടാക്കി അതിനുമുന്നിലാണ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള ഭജന നടക്കുന്നത്. ഇതിനായി ദൂരദിക്കുകളില്‍ നിന്നടക്കം നിരവധിപേര്‍ എത്താറുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും അനുജത്തിയും മിക്കവാറും അവധിദിവസങ്ങളില്‍ സത്സംഗ് കേന്ദ്രത്തില്‍ വരാറുണ്ട്. ഭജന കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം നിന്നാണ് തിരിച്ചുപോകുക.

ബി.ടെക് യോഗ്യതയുള്ള പ്രദീപ് മേനോന്‍ തൃശ്ശൂരില്‍ ഏറെക്കാലം ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത വന്നപ്പോഴാണ് മമ്മിയൂരില്‍ സത്സംഗ് കേന്ദ്രം തുടങ്ങിയത്. ഇതോടെ നല്ല നിലയില്‍ ആവകുയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സത്സംഗ് കേന്ദ്രത്തില്‍ നിന്നാണ് പ്രദീപിനേയും കുട്ടിയുടെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്

Top