ബിസിനസ് പൊളിഞ്ഞപ്പോള്‍ സ്വാമിയായി; ഗുരുവായൂരിലെ ആശ്രത്തില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പൂജ ; വ്യാജ സ്വാമിയെ തേടി വിദേശികളുമെത്തി; അനൂപ് മേനോന്റെ തട്ടിപ്പുകള്‍ ഇങ്ങനെ

 

തൃശൂര്‍: ഭജനയുടെ മറവില്‍ സ്വാമി അനൂപ് മേനോന്‍ നടത്തിയിരുന്നത് സ്ത്രീപീഡനങ്ങള്‍. പൂജയ്ക്കായി വരുന്ന സ്ത്രികളെ വശീകരിച്ച് തന്റെ ഇംഗിതത്തിനായി ഉപയോഗിക്കലാണ് ഇയാളുടെ പണിയെന്ന് പോലീസ് പറഞ്ഞു. ബിസിനസ് നടത്തി പൊളിഞ്ഞതോടെയാണ് സ്വാമി വേഷം സ്വീകരിച്ച് ഇയാള്‍ രംഗത്തെത്തുന്നത്. ആശ്രമത്തില്‍ എത്തുന്ന സ്ത്രീകളോടെ സുഹൃത്തുക്കളെ കൂടി അവിടെ എത്തിക്കാന്‍ ഇയാള്‍ ആവശ്യപ്പെടും ഇങ്ങനെയാണ് സ്വാമി ആശ്രമത്തില്‍ ഭക്തരെ സംഘടിപ്പിച്ചിരുന്നത്.

തൃശൂര്‍ നഗരത്തിലെ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് സ്വാമിയുടെ സ്വദേശം.നഗത്തില്‍ തന്നെ ഒരു ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അതെല്ലാം നിര്‍ത്തി സ്വാമിയായി ആത്മീയതയിലേക്ക് നീങ്ങുന്നത്.ദൈവീകമായ ഉള്‍വിളി കൊണ്ടാണ് അനൂപ് ഭക്തി മാര്‍ഗം സ്വീകരിച്ചതെന്നാണ് ഇയാള്‍ ആദ്യം വിശദീകരിച്ചിരുന്നതെങ്കിലും ഏതാണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറിയെ തുടര്‍ന്നാണ് സ്ഥാപനം അടച്ച് പൂട്ടി ഇയാള്‍ മുങ്ങിയതെന്നാണ് പറയപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് തൃശൂരും,എറണാകുളത്തുമായി ചില ആത്മീയ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലുമായി നടന്നു.ഇവിടെ വച്ചാണ് ഭജനയും ഭക്തിയും ഏറ്റവും നല്ല കച്ചവട ചരക്കാണെന്ന് അനൂപ് തിരിച്ചറിയുന്നത്.ഒടുവിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തെ മമ്മിയൂരില്‍ ഹരേകൃഷ്ണ എന്ന പേരില്‍ സത്സംഘം ആരംഭിക്കുന്നത്.കുറച്ച് കാലത്തിനുള്ളില്‍ തന്നെ വലിയ വളര്‍ച്ചയാണ് ഈ ഭജന്‍ കേന്ദ്രത്തിന് ഉണ്ടായത്.വിദേശികളും സ്വദേശികളുമായി നിരവധി പേരാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി ഇവിടെ എത്തിയിരുന്നത്.വന്‍ പണച്ചാക്കുകളും ഇവരില്‍ ഉള്‍പ്പെടും. ഇത്തരക്കാരില്‍ നിന്നെല്ലാം സത്സംഘത്തിന്റെ നടത്തിപ്പിനെന്ന പേരില്‍ കാര്യമായ ”ദക്ഷിണയും ”ഇയാള്‍ ഒപ്പിച്ചിരുന്നു.

”പൂര്‍വ്വാശ്രമത്തില്‍ ”ഭാര്യയും മക്കളുമുള്ള അനൂപിന് ഇവിടെ എത്തുന്ന പല സ്ത്രീകളുമായും ഇത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നതായാണ് വിവരം.ഇപ്പോള്‍ പരാതിയുമായി എത്തിയ പെണ്‍കുട്ടിയുടെ അമ്മയുമായി ഏതാണ്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടത്രെ. മലപ്പുറം ചേളാരി സ്വദേശിയായ ഇവര്‍ മക്കളേയും കൂട്ടി ധ്യാനത്തിനായാണ് ഇവിടെ എത്തിയതെന്ന് പൊലീസ് പറയുന്നു. 36കാരിയായ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. അമ്മയുമൊത്ത് സ്വാമിയുടെ ബന്ധം കണ്ടുപിടിച്ചതിനാലാണ് കുട്ടിയേയും പീഡിപ്പിച്ചതെന്നാണ് സൂചന. ജ്യൂസാണെന്ന് തെറ്റിധരിപ്പിച്ച് ബിയര്‍ നല്‍കിയത് അമ്മയാണെന്നും പറയപ്പെടുന്നു.

എന്നാല്‍ സംഭവത്തിന് ശേഷം ദിവസങ്ങളോളം മാനസികമായി ഏറെ പിരിമുറുക്കം അനുഭവിച്ച പെണ്‍കുട്ടി ഒടുവില്‍ എല്ലാ വിവരവും ഗള്‍ഫിലുള്ള അഛനെ അറിയിക്കാന്‍ തീരുമാനികുകയായിരുന്നു. കത്തിലൂടേയും ഫോണിലൂടേയും വിവരെങ്ങളെല്ലാം അറിഞ്ഞതോടെ പ്രവാസിയായ ഇയാള്‍ അവിടുത്തെ ജോലി പോലും ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭാര്യയോട് ചോദിച്ചതോടെ അവര്‍ തമ്മില്‍ പിണങ്ങി. ഭര്‍ത്താവും കുട്ടികളുമായി തെറ്റി വീടുവിട്ടറങ്ങിയ യുവതി ഇപ്പോള്‍ സ്വാമിയോടൊപ്പമായി താമസം.ഇതിനിടയിലാണ് തന്റെ മകളും പീഡിപ്പിക്കപ്പെട്ട വിവരം അച്ഛന്‍ അറിയുന്നത്. ഇതിന് പെണ്‍കുട്ടിയുടെ അമ്മ കൂടി കൂട്ടു നിന്നെന്ന തിരിച്ചറിവാണ് കേസുമായി മുന്നോട്ട് പോകാന്‍ ഇവരെ പ്രേരിപ്പിച്ചത്.

Top