കൊച്ചി: മകളുടെ നൃത്താധ്യപകനുമായി പ്രണയത്തിലായ യുവതി പണവും പോയി മാനവും പോയി ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ അകത്തുമായി. വാഴക്കാല സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രമുഖ കലാസ്ഥാപനത്തിലെ നൃത്താധ്യാപകനായ മൂലമ്പിള്ളി സ്വദേശി ജെറി (35)യെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി സ്തീകളെ ഇയാള്‍ ഇത്തരത്തില്‍ ചതിയില്‍ പെടുത്തിയട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

യുവതിയുടെ ഏഴ് വയസുള്ള മകളുടെ നൃത്താധ്യാപകനായിരുന്നു ജെറി. മകളെ നൃത്തം പഠിക്കാന്‍ പതിവായി കൊണ്ടുപോയിരുന്ന യുവതിയുമായി ജെറി അടുപ്പത്തിലാകുകയായിരുന്നു. ഇത് പ്രണയമായി മാറിയതോടെ വിവാഹവാഗ്ദാനം ചെയ്ത് പലതവണ യുവതിയെ പീഡിപ്പിച്ച ജെറി നഗ്‌ന ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. നൃത്തസ്ഥാപനത്തിലും വീട്ടിലും പലതവണ പീഡനത്തിനിരയായിട്ടുണ്ടെന്നു യുവതി പോലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തമായി നൃത്തപരിശീലന കേന്ദ്രം ആരംഭിക്കാനും വീട്പണി പൂര്‍ത്തിയാക്കാനുമെന്ന പേരിലാണ് ജെറി ആദ്യം പണം ആവശ്യപ്പെട്ടത്. ഇതു കഴിഞ്ഞാല്‍ വിവാഹമെന്നായിരുന്നു വാഗ്ദാനം. ആദ്യം അഞ്ച് പവന്റെ നെക്ലസ് യുവതി ജെറിക്ക് കൈമാറി. ഒരു മാസം കഴിഞ്ഞ് ജെറി വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ യുവതി നിരസിച്ചു. ഈ സമയത്താണ് നഗ്‌നഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതെന്നു യുവതി പറഞ്ഞു.

ഒരു പവന്റെ മോതിരം അന്നു ജെറിക്ക് കൈമാറി. പിന്നീട് പല ഘട്ടങ്ങളിലായി നഗ്‌ന ഫോട്ടോയുടെ പേരു പറഞ്ഞു രണ്ട് ലക്ഷം രൂപ, ഓരോ പവന്‍ വീതമുള്ള രണ്ട് വളകള്‍, ആറ് പവന്റെ മാല, ഒരു പവന്റെ സ്വര്‍ണനാണയം എന്നിവ ജെറി സ്വന്തമാക്കി. ഒടുവില്‍ നഗ്‌ന ഫോട്ടോകളെല്ലാം ഡിലിറ്റ് ചെയ്യാമെന്നും ഉടന്‍ വിവാഹം നടത്താമെന്നും പറഞ്ഞ് വീടിന്റെ ആധാരം കൂടി ആവശ്യപ്പെട്ടപ്പോഴാണു യുവതി വീട്ടുകാരെ അറിയിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ജെറിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെറി ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

 

Top