വിദേശത്തുള്ള ഭാര്യ ഫോൺ എടുത്തില്ല; പ്രകോപിതനായ ഭർത്താവ് അമ്മയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം, മക്കൾക്കും പതിവായി ഉപദ്രവം

തിരുവനന്തപുരം: ചെറുമക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞതിന്  മകൻ അമ്മയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. വിദേശത്തുള്ള ഭാര്യയിൽ ഉള്ള സംശയത്തിലാണ് ഇയാൾ മക്കളെ സ്ഥിരമായി ഉപദ്രവിക്കുന്നതിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കല്ലറ പാങ്ങോട് നിന്നും മംഗലക്കൽ മഹേഷിന്റെ എസ്സ്എസ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു (50) വാണ് ഇയാളുടെ മാതാവ് ഖദീജ (66)യെതലക്കടിച്ചു പരിക്കേൽപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാളുടെ മക്കളായ സൈന (12),0 സാനിയ(9)യെ ഇയാൾ ഉപദ്രവിക്കാറുണ്ട്.  സംഭവ ദിവസം ഇയാൾ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിൽ  തർക്കമുണ്ടാക്കുകയും  കുട്ടികൾകളെ ഉപദ്രവിക്കുകയുമായിരുന്നു.

ഈ സമയം ഖദീജാ ഇടയ്ക്കു കയറി തടസം നിന്നു. ഇതോടെ കൂടുതൽ പ്രകോപിതനായ ഷിബു സൈക്കിൾ ഫോർക്ക് എടുത്ത് ഖദീജയുടെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

മദ്യപിച്ച് എത്തി സ്ഥിരമായി ഇയാൾ കുട്ടികളെ ഉപദ്രവിക്കും. കുട്ടികൾ തൻ്റേതല്ലെന്ന് പറഞ്ഞാണ് ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നത്. സ്വകാര്യ ട്രാവൽസിൽ ഡ്രൈവറായ ഷിബു രാത്രിയിൽ എത്തിയാൽ എന്തെങ്കിലും കാരണമുണ്ടാക്കി കുട്ടികളെ ഉപദ്രവിക്കും.

ഇയാളുടെ ശല്യം കാരണം ഇടയ്ക്ക് ഖദീജാ ചെറു മക്കളുമായി കുറച്ചു നാൾ ബന്ധു വീട്ടിൽ മാറി താമസിച്ചു. ശേഷം കഴിഞ്ഞ ദിവസം വീണ്ടും മംഗലക്കൽ എത്തി. പിന്നീടാണ് താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് എന്തെന്ന് ചോദിച്ച് പ്രശ്നം ഉണ്ടാക്കിയത്.

ബഹളം കേട്ട് എത്തിയവർ പോലീസിന് അറിയിക്കുകയും ഖദീജയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രിയോടെ ഷിബുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ കാട്ടാക്കട പോലീസ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

കുട്ടികളോടും വിവരങ്ങൾ മനസ്സിലാക്കി. ഇളയ മകൾ സാനിയയുടെ മൊഴി അനുസരിച്ച് പോലീസ് കേസ് രെജിസ്റ്റർ ചെയ്തു. കുട്ടികളുടെ മാതാവ് ഹസീന സംഭവം അറിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Top