അമ്മയെ കൊന്നത് തന്നെ; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു ഗൗതമിയുടെ കത്ത്

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കുമാരി ജയലളിതയുടെ മരണം കൊലപാതകമെന്ന സൂചന ശക്തമാക്കി സിനിമാ താരം ഗൗതമിയുടെ പരാതി. സ്വന്തം ബ്ലോഗിലൂടെയാണ് ഗൗതമി ഇതു സംബന്ധിച്ചുള്ള ആരോപണം ഉയർത്തിയിരിക്കുന്നത്. ജയലളിതയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തെഴുതി. ജയലളിതയുടെ മരണത്തിന്റെ പിറ്റേന്ന് തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചു ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പനി ബാധിച്ച് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ നടത്തിയ ചികിത്സയെ കുറിച്ചു സംശയമുണ്ടെന്നും ഗൗതമി പറയുന്നു. ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആദ്യം മുതൽ തന്നെ മൂടിവച്ചിരുന്നു. ഇത് സംശയാസ്പദമാണ്. കത്തിൽ പറയുന്നു. രക്തത്തിൽ അനുബാധ കലർത്തിയാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് നേരത്തെ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതേ സാധ്യത തന്നെയാണ് ഇപ്പോൾ ഗൗതമി ഉയർത്തിയ ആരോപണത്തിലൂടെ വ്യക്തമായിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ജയലളിതയെ കാണാൻ വിഐപികൾക്കു പോലും അനുവാദം നൽകാതിരുന്നതിനെ കുറിച്ചും ബ്ലോഗിൽ പരാമർശമുണ്ട്. മുഖ്യമന്ത്രിയും തമഴ്‌നാടിന്റെ പ്രയപ്പെട്ട നേതാവുമായിരുന്ന ജയലളിതയെ എന്തിനിത്ര രഹസ്യ സ്വഭാവത്തോടെ അകറ്റി നിർത്തി എന്നും ഗൗതമി ചോദിക്കുന്നു. ആരായിരുന്നു അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും ഇത്തരം ചോദ്യങ്ങൾ തമിഴ് ജനതയുടെ മനസിലുണ്ടെന്നും ഗൗതമി പറയുന്നു.

ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ദുരന്തമുണ്ടാകുമ്പോൾ ചോദ്യം ചെയ്യപ്പെടാതെയും ഉത്തരം ലഭിക്കാതേയും പോകരുത്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഉചിതമായി ഇടപെടുമെന്നാണ് വിശ്വാസമെന്നും ഗൗതമി പറയുന്നു.

കത്തിന്റെ പരിഭാഷ
ശ്രീ നരേന്ദ്ര മോദിജി,
സർ,

ഒരു സാധാരണ പൗര എന്ന നിലയിലാണ് ഞാൻ ഈ കത്തെഴുതുന്നത്. ഞാനൊരു വീട്ടമ്മയാണ്, മാതാവാണ്, ഒരു ഉദ്യോഗസ്ഥ കൂടിയാണ്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്ന എന്റെ രാജ്യത്തിലെ പൗരന്മാരുടെ ആശങ്കയാണ് ഞാൻ ഇവിടെ പങ്കിടുന്നത്.

അന്തരിച്ച ഞങ്ങളുടെ മുഖ്യമന്ത്രി ജയലളിതയുടെ അപ്രതീക്ഷിത മരണവാർത്തയിൽ അതീവമായി ദുഖിക്കുന്ന കോടി ജനങ്ങളിൽ ഒരാളാണ് ഞാൻ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു ഉന്നത വ്യക്തിത്വവും സ്ത്രീകൾക്ക് പ്രതിസന്ധികളെ അതിജീവിക്കുവാൻ പ്രചോദനവുമായ ഒരു ജീവിതവുമായിരുന്നു അവർ. ജയലളിതയുടെ നേതൃത്വം തമിഴ്‌നാടിനെ വികസനകാര്യങ്ങളിൽ മുന്നിലെത്തിച്ചു. അസാമാന്യ ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കി പ്രതിസന്ധികളെ തരണം ചെയ്തു സ്വപ്നങ്ങളെ പ്രാപ്യമാക്കാൻ ജയലളിതാജിയുടെ ജീവിതം എല്ലാവർക്കും പ്രചോദനമായി മാറി.

തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയുടെ ചികിത്സയെ സംബന്ധിച്ചും, രോഗാവസ്ഥയെ സംബന്ധിച്ചും ഒടുവിൽ അപ്രതീക്ഷിതമായി മരണം അറിയിക്കുകയും ചെയ്തതു ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള വസ്തുതകൾ പൂർണ്ണമായും മറച്ചു വയ്ക്കപ്പെട്ടു. ചികിത്സയിലായിരുന്ന ജയലളിതയെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല.

പ്രമുഖരായ പലരും അവരെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയിരുന്നെങ്കിലും ആർക്കും ജയലളിതയെ കാണാൻ അനുവാദം ഉണ്ടായിരുന്നില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരിൽനിന്ന് അകറ്റിനിർത്തിയത് എന്തിനായിരുന്നു? സർ, തമിഴ് നാടിൻറെ ജനത ചോദിക്കുന്ന ഈ നീറുന്ന ചോദ്യങ്ങൾ ഞാൻ താങ്കളുടെ ചെവിയിൽ എത്തിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെയെല്ലാമായത് എന്താണ് എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നത് ഒരുപക്ഷെ വിവാദപരമായേക്കാം എന്ന ഭയം എന്റേത് മാത്രമാകാം.

ജനങ്ങൾ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്ന ബോധ്യത്തിലാണ് ഞാൻ ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ജനനന്മയ്ക്കായി പ്രവർത്തിക്കുവാൻ നേതാക്കന്മാരുടെ ആരോഗ്യം അവരെ അനുവദിക്കുന്നുണ്ടോ എന്നറിയാനും പൗരന്മാർക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഇത്തരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോകുകയും ഒരു സാഹചര്യത്തിലും ഉത്തരം നൽകാതെ പോകുകയും ചെയ്യരുത്. ഇത്രയധികം വ്യക്തി പ്രഭാവം ഉണ്ടായിരുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ സാധരണക്കാരനായ ഒരാൾ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനായി എങ്ങനെ പോരാടും? ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിൻറെ ജനാധിപത്യത്തിൽ അഭിമാനംകൊള്ളുന്നവനാണ്. ഏതു സാഹചര്യത്തിലും ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

എന്റെ ഉൽകണ്ഠയും ഓരോ ഭാരതീയൻറെയും നിത്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ചറിയാനുള്ള ജനാധിപത്യാവകാശത്തെ സംരക്ഷിക്കുവാനും എൻറെ ഈ കത്ത് താങ്കൾ പൂർണ്ണമായും ഉൾക്കൊള്ളും എന്നു ഞാൻ കരുതുന്നു. സർ, സാധാരണക്കാരന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നേതാവ് എന്ന നിലയിൽ ഈ ജനതയുടെ ശബ്ദം താങ്കൾ ഗൗനിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

എല്ലാവിധ ബഹുമാനത്തോടെയും ആദരവോടെയും,

ജയ് ഹിന്ദ്!

ഗൗതമി തടിമല്ല

Top