മകളെ പീഡിപ്പിച്ചതിന് ലൈംഗീകാവയവം മുറിച്ചെടുത്ത് പിതാവിന്റെ പ്രതികാരം; പതിനഞ്ചുകാരനെ തട്ടിക്കൊണ്ട് പോയി കണ്ണുകളും ചൂഴ്‌ന്നെടുത്തു

ലാഹോര്‍: മകളെ പീഡിപ്പിച്ച പതിനഞ്ചുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ചെടുത്തും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും പിതാവിന്റെ പ്രതികാരം. പാകിസ്താനിലെ ലാഹോറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ചു വയസ്സുള്ള ആണ്‍കുട്ടി തന്റെ മകളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഇത്തരത്തിലൊരു കൃത്യത്തിന് മുതിര്‍ന്നത്. ആണ്‍കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചുകാരന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ മകനെ സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടു പോയി ലൈംഗീകാവയവം ഛേദിച്ചെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. ലാഹോറിലെ വിജനമായ റാവി നദിയുടെ ഭാഗത്തു നിന്നാണ് കുട്ടിയെ പിതാവും മൂന്നോളം പേരടങ്ങുന്ന സംഘവും ചേര്‍ന്ന് ആക്രമിച്ചതെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുമായി അടുപ്പത്തിലായതിന്റെ പ്രതികാരമായിരുന്നു ഇതെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.

മാരകമായി മുറിവുകളേറ്റ ആണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയെലെത്തിച്ചതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്നാണ് കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനേയും സംഭവത്തില്‍ ഉള്‍പ്പെട്ടെന്നു കരുതുന്ന മൂന്നു പേരേയും ലാഹോര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Top