അപ്പുണ്ണിയെ വിട്ടയച്ചത് മാപ്പ് സാക്ഷിയാക്കാൻ ?

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ് അന്വോഷണത്തിന്റെ ഭാഗമായ   ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതുകൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രാഥമിക ചോദ്യംa ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു.

അപ്പുണ്ണിക്കൊപ്പം പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതാന്‍ സഹായിച്ച വിപിന്‍ ലാലിനെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലാണ് അപ്പുണ്ണിയെ ചോദ്യം ചെയ്തത്. അപ്പുണ്ണി നല്‍കിയ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ദിലീപിന് എല്ലാ സഹായവും ചെയ്തത് അപ്പുണ്ണിയാണെന്നാണ് പോലീസിന്റെ നിഗമനം.ദിലീപിന്റെ അറസ്റ്റിന് ശേഷം അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് അപ്പുണ്ണി ഒളിവില്‍ പോവുകയും പിന്നീട് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം ആണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. അപ്പുണ്ണിയെ പോലീസ് പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്‌തേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അപ്പുണ്ണിയെ വിട്ടയച്ചത് പുതിയ പല സംശയങ്ങളിലേക്കാണ് വഴിവയ്ക്കുന്നത്.

അപ്പുണ്ണിയെ ആറ് മണിക്കൂറോളം ആണ് ഇത്തവണ അന്വേഷണ സംഘം ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെ ആയിരുന്നു അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്
പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍ വച്ച് ദിലീപിന് കത്തെഴുതിയത് സഹ തടവുകാരനും നിയമ വിദ്യാര്‍ത്ഥിയും ആയ വിപിന്‍ ലാല്‍ ആയിരുന്നു. വിപന്‍ലാലിനേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

എന്നാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അപ്പുണ്ണിയെ പോലീസ് വിട്ടയക്കുക ആയിരുന്നു. അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത.

എന്നാല്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യാനുള്ള സാധ്യത പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നും ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാനും അപ്പുണ്ണിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പുണ്ണിയെ പോലീസ് മാപ്പുസാക്ഷിയാക്കാന്‍ നീക്കം നടത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം ഒരു ആരോപണം അപ്പുണ്ണി തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും ഉന്നയിച്ചിരുന്നു.
പള്‍സര്‍ സുനി പലതവണ അപ്പുണ്ണിയെ വിളിച്ചിട്ടുണ്ട് എന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. പണത്തിന്റെ കാര്യം പറയാനാണ് വിളിച്ചത് എന്നും തെളിയിക്കപ്പെട്ടു. എന്നിട്ടും എന്തുകൊണ്ടാണ് അപ്പുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് എന്ന ചോദ്യം ഇനിയും ബാക്കിയാണ്.

ദിലീപിന് സംഭവവുമായി നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അപ്പുണ്ണിയെ പള്‍സര്‍ സുനി വിളിക്കുമ്പോള്‍ അത് ടവര്‍ ലൊക്കേഷനില്‍ ദിലീപും ഉണ്ടായിരുന്നു എന്നൊക്കെയാണ് പോലീസ് ഭാഷ്യം. അതുകൊണ്ട് തന്നെയാണ് സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നത്.അപ്പുണ്ണി മാപ്പുസാക്ഷയായാല്‍ പിന്നെ ദിലീപിന് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. പോലീസിനും അത് ഏറെ ആശ്വാസകരമാകും എന്ന് ഉറപ്പ്.ദിലീപിന്റെ വെറും ഡ്രൈവര്‍ മാത്രമല്ല അപ്പുണ്ണി. മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്.

Top