ബിജെപി എംഎല്‍എയും മകളയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; സംഭവം അച്ഛനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോള്‍

ബറേലി: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ബിജെപി എംഎല്‍എയായ അച്ഛനില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയ ഇവരെ കോടതി പരിസരത്തുനിന്നാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. അലഹബാദ് ഹൈക്കോടതിക്ക് സമീപത്തുവച്ചാണ് തോക്കുധാരികളായ ഒരു സംഘം ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയത്.

യുപിയിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ് അജിതേഷ് കുമാര്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. കോടതിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് നില്‍ക്കുമ്പോള്‍ കറുത്ത എസ്യുവി കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഇരുവരെയും കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗ്ര ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഇവരെ വിവാഹം കഴിക്കാന്‍ സഹായിച്ച സുഹൃത്ത് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായി, മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ തട്ടിക്കൊണ്ടുപോകല്‍. ഈ സുഹൃത്ത്, സാക്ഷിയുടെ അച്ഛന്‍ രാജേഷ് മിശ്രയുടെ അടുത്ത സഹായിയാണെന്നാണ് റിപ്പോട്ടുകള്‍.

ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എംഎല്‍എയാണ് സാക്ഷിയുടെ അച്ഛനായ രാജേഷ് മിശ്ര. ജൂലൈ 10 ന് ഫേസ്ബുക്കിലൂടെയാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്കോ അജിതേഷിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സാക്ഷി വ്യക്തമാക്കി.

മകളുടെ വിവാഹത്തെ എതിര്‍ത്തിട്ടില്ലെന്നാണ് ഇതിനോട് രാജേഷ് മിശ്ര പ്രതികരിച്ചത്. മകളും ഭര്‍ത്താവും തമ്മില്‍ ഒമ്പത് വയസ്സ് പ്രായ വ്യത്യാസമുണ്ടെന്നും, അജിതേഷിന് വരുമാനം കുറവാണെന്നും ഇക്കാര്യങ്ങളിലാണ് തന്റെ ഉത്കണ്ഠയെന്നുമാണ് രാജേഷ് മിശ്ര പറഞ്ഞത്. മകളെ ഉപദ്രവിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്നും അവരെ രണ്ട് പേരെയും വീട്ടില്‍ തിരിച്ചുകൊണ്ടുവരാനായി പാര്‍ട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top