സ്വന്തം ലേഖകൻ
ആലപ്പുഴ: ഹൗസ് ബോട്ടിലെ പെൺവാണിഭക്കേസുകൾ വ്യാപകമായതിന്റെ പശ്ചാത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഹൗസ് ബോട്ട് സർവീന്റെ മറവിലുള്ള വൻ പെൺവാണിഭ റാക്കറ്റും നീലച്ചിത്ര നിർമാണവും. ഇതിനിടെ ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്ന യുവതിയുടെയും യുവാവിന്റെയും അർധനഗ്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ഇവർ അറിയാതെ ഹൗസ് ബോട്ടിനുള്ളിൽ സ്ഥാപിച്ച ക്യാമറയിലൂടെ പകർത്തിയതാണെന്നാണ് സൂചനകൾ.
കേരളത്തിനു പുറത്തു നിന്നെത്തിയ വിനോദ സഞ്ചാരികളായ യുവാവിന്റെയും യുവതിയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇവരുടെയും അർധനഗ്നമായ ചിത്രങ്ങൾ പല പോസിലുള്ളതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇരുവരും ആലപ്പുഴ പുന്നമടക്കായലിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും സ്വകാര്യ വേളകൾ പങ്കിടുന്നതിന്റെയും അശ്ലീല ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് ഈ രഹസ്യക്യമാറാ ദൃശ്യങ്ങൾ. സംസ്ഥാനത്തിന്റെ പ്രധാനവരുമാനമാർഗമായ വിനോദസഞ്ചാരത്തിനായി എത്തുന്നവരിൽ ഏറെപ്പേരും ദമ്പതിമാരും ഹണിമൂൺ ട്രിപ്പുകൾക്കായി വരുന്നവരുമാണ്. ഹണിമൂൺ ട്രിപ്പിനായി എത്തുന്ന സന്ദർശകരിൽ ഏറെയും കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയ്ക്കാണ് മുൻതൂക്കം നൽകുന്നത്.
എന്നാൽ, ഇത്തരത്തിൽ ഹൗസ് ബോട്ടിൽ യാത്ര ചെയ്തവരുടെ അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിൽപനയ്ക്കു വയ്ക്കുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കു തന്നെ ഏറെ വെല്ലുവിളിയാകുന്നതാണെന്നാണ് റിപ്പോർട്ടുകൾ.