പൂട്ടിടാനാവാതെ ബോള്‍ട്ടിന്റെ കാലുകള്‍: വീണ്ടും കിളിക്കൂട്ടില്‍ ബോള്‍ട്ടിടിയൊച്ച

ബെയ്ജിങ്: ലോകം കാത്തിരുന്ന ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനായുള്ള ഓട്ടപന്തയത്തില്‍ വീണ്ടും ബോള്‍ട്ട് ജേതാവ്. ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍െറ 100 മീറ്റര്‍ പോരാട്ടത്തില്‍ 9.79 സെകന്‍ഡിലാണ് ബോള്‍ട്ട് ജേതാവായത്. ജമൈക്കകാരന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കകാരനായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഒരു സെക്കന്‍റിന്‍െറ വിത്യാസത്തിലാണ് രണ്ടാമതെത്തിയത്.

സീസണിലെ മിന്നുന്ന പ്രകടനവുമായാണ് ഗാറ്റ്ലിന്‍ ചൈനയിലേക്ക് വിമാനം കയറിയത്. ലോക ഒളിമ്പിക്സ് ചാമ്പ്യനും ലോകറെക്കോഡിനുടമയുമായ ഇതിഹാസ താരം ബോള്‍ട്ട് മത്സരത്തിനു മുമ്പേ ആത്മവിശ്വാസത്തിന്‍െറ മുഖവുമായാണ് ക്യാമറകളെ അഭിമുഖീകരിച്ചത്. മുന്‍ ലോകറെക്കോഡുകാരന്‍ അസഫ പവല്‍, മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ എന്നിവരും ട്രാക്കിലിറങ്ങിയിരുന്നു. 9.92 സെകന്‍ഡില്‍ ഓടിയത്തെിയ ബ്രോമെല്‍ ആണ് മൂന്നാം സ്ഥാനത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top