ഇസ്ലാമിനെ ഇല്ലാതാക്കാന്‍ ചൈന ; ഇസ്ലാമിക ഭീകരത തിരിച്ചറിഞ്ഞ ചൈന ആയിരക്കണക്കിന് പള്ളികള്‍ പൂട്ടി, പള്ളിമിനാരങ്ങള്‍ പൊളിച്ചു

ബെയ്ജിംഗ് :ഇസ്ലാം മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭീകരവാദത്തിന്റെ ഭീഷണി മുന്‍കൂട്ടി അറിയാവുന്ന ചൈന പടിപടിയായി ഇവിടുത്തെ പള്ളികള്‍ അടച്ചുപൂട്ടുകയാണ്. 2014ലെ കണക്കനുസരിച്ച് ചൈനയില്‍ 39000 മോസ്‌കുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആയിരക്കണക്കിന് പള്ളികള്‍ അടച്ചുപൂട്ടി.

ഇനി അവശേഷിക്കുന്ന മോസ്‌കുകളില്‍ ഇസ്ലാം വാസ്തുശില്‍പം നിലനിര്‍ത്താന്‍ അനുവദിക്കുന്നില്ല. ഇസ്ലാമിന്റെ തനിമയായ പള്ളികളിലെ മിനാരങ്ങള്‍ പൊളിച്ചുനീക്കുകയാണ്. പകരം ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമായ പഗോഡകള്‍ മാത്രമാണ് അനുവദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്ലാം മതം ഏറ്റവുമധികം നിലനില്‍ക്കുന്ന ഷിന്‍ജിംഗ് പ്രവിശ്യയില്‍ ഉള്ള ഉയ് ഗുര്‍ എന്ന വിഭാഗത്തില്‍ പെടുന്ന മുസ്ലിങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുന്നതായി മനുഷ്യാവകാശസംഘടനകള്‍ വീഡിയോയിലൂടെയും മറ്റ് തെളിവുകളിലൂടെയും അവകാശപ്പെടുന്നു. ഉയ് ഗുര്‍ എന്ന ചൈനയിലെ ഇസ്ലാം വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ചൈനയില്‍ ഹിറ്റ് ലര്‍ മോഡലില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലും ഉണ്ട്. ഷിന്‍ജിംഗ് പ്രവിശ്യയിലെ പള്ളികളില്‍ മൂന്നില്‍ രണ്ടും ഒന്നുകില്‍ പൊളിച്ചുനീക്കപ്പെടുകയോ അല്ലെങ്കില്‍ ചൈനീസ് വാസ്തുശില്‍പമാതൃകയില്‍ രൂപമാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നു.

ജോര്‍ജ്ജ് സോറോസ് നടത്തുന്ന എന്‍ജിഒകള്‍ക്കൊന്നും ഇന്ത്യയിലേതുപോലെ വിളയാടാന്‍ ചൈനയില്‍ പറ്റില്ല.. ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്കും വലിയ സ്വാധീനം ചൈനയില്‍ ഇല്ല. കാരണം ചൈനയുടെ രഹസ്യപ്പൊലീസ് ഏജന്‍സികള്‍ ശക്തമാണ്. അതിനാല്‍ ഉയ് ഗുര്‍ മുസ്ലിങ്ങള്‍ ചൈനയില്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ച് മുസ്ലിം രാജ്യങ്ങള്‍ പോലും ചെറുവിരല്‍ അനക്കുന്നില്ല.

ചൈനീസ് വല്‍ക്കരണം (സിനിസൈസേഷന്‍- Sinicization) ശക്തമായി നടപ്പാക്കുകയാണ് ചൈന. ചൈനീസ് സംസ്‌കാരം നിലനിര്‍ത്താനുള്ള നിയമങ്ങളിലൂടെ ഇസ്ലാം സംസ്‌കാരത്തെ ശക്തമായി തടയുകയാണ് ചൈന. പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്ലാം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ചൈന മനസ്സിലാക്കിയിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും എല്ലാം ഇസ്ലാമിക ഭീകരതയുടെ, മതമൗലികവാദത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുകയാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ ലിബറല്‍ മൂല്യങ്ങളായിരുന്നു പതിനായിരക്കണക്കിന് മുസ്ലിങ്ങളെ കുടിയേറ്റക്കാരായി ആ രാജ്യങ്ങളിലേക്ക് സ്വീകരിക്കാന്‍ കാരണമായത്. ഇപ്പോള്‍ ഈ മഹാമനസ്‌കതയുടെ പേരില്‍ ഈ പാശ്ചാത്യരാജ്യങ്ങള്‍ ദുഖിക്കുകയാണ്. അവിടങ്ങളിലും ഇപ്പോള്‍ അതത് രാജ്യത്തിന്റെ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടികള്‍ അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.

ഇസ്ലാമിനെ തടഞ്ഞില്ലങ്കില്‍ സമാധാനം എന്നന്നേക്കുമായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ രാജ്യം ആണ് കമ്മ്യൂണിസ്റ്റ് ചൈന..പള്ളികള്‍ കര്‍ശനനിരീക്ഷണത്തിലാണ്. ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകരായി വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം. ചൈനയുടെ ഇസ്ലാമിനെതിരായ ആക്രമണം മതസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്ന ഒന്നാണെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശസംഘടനകള്‍ നിലവിളിക്കുന്നുണ്ടെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇത് മുഖവിലയ്ക്കെടുക്കുന്നില്ല.

പെറ്റുപെരുകാനും ചൈന അനുവദിക്കുന്നില്ല. ഒറ്റക്കുട്ടിനയം കര്‍ശനമാക്കിയിട്ടുണ്ട്. അത് ലംഘിച്ചാല്‍ കഠിനതടവും പിഴയും ഈടാക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിനെ സമ്പൂര്‍ണമായി തുടച്ചു നീക്കുക എന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രഹസ്യ അജണ്ടയാണെന്ന് പറയപ്പെടുന്നു..ഇന്ന് ചൈനയിലെ മുസ്ലിം ചൈനയെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യസ്‌നേഹികളാണ്.. രാജ്യത്തിന്റെ പുരോഗതിക്കായി മറ്റുള്ളവരുമായി ചേര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നവരും സന്തോഷത്തോടെ ജീവിക്കുന്നവരുമാണ്.. വര്‍ഗീയതയോ തീവ്രവാദമോ ഇല്ല..അതിക്രമങ്ങളോ അഹന്തയോ ഇല്ല, അതാണ് ഇന്നത്തെ ചൈനയിലെ മുസ്ലിം.

 

Top