ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരനെ വീട്ടമ്മ തട്ടികൊണ്ടു പോയി; സംഭവം തിരുവനന്തപുരത്ത്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും യുവതിയും പോലീസ് ക്സ്റ്റഡിയില്‍

കൊല്ലം: പതിനാറുവയസുകാരന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയതിന് വീട്ടമ്മയ്‌ക്കെതിരെ കേസ്.

ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ച വീട്ടമ്മ +1 വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓയൂര്‍ മരുതമണ്‍പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. കൊട്ടാരക്കര ഡി.എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുമായി ദിവസവും ചിഞ്ചു ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ചിഞ്ചു നാഗര്‍കോവിലിനടുത്ത് തക്കലയ്ക്കുസമീപം വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു. ഓയൂര്‍ തിരുവനന്തപുരം ആറ്റിപ്രയില്‍ പേച്ചിവിളാകം വീട്ടില്‍ ഗിരീഷിന്റെ മകള്‍ ചിഞ്ചു(26)വിനേയും പൂയപ്പള്ളി സ്വദേശിയായ 16 വയസുകാരനേയുമാണു തക്കലയില്‍നിന്നും പിടികൂടിയത്. ആറ് മാസം മുമ്പ് ഫേയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമാവുകയും ഒളിച്ചോട്ടത്തില്‍ കലാശിക്കുകയുമായിരുന്നു.

തിരുവനന്തപുരത്തുള്ള ഒരു ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ചിഞ്ചു വിവാഹിതയും ഏഴു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാവുമാണ്. മറ്റൊരു കുട്ടിയും ഉണ്ട്. ഭര്‍ത്താവുമായി പിണങ്ങി കുടുംബവീട്ടില്‍ താമസിക്കുന്ന ഇവര്‍ കുട്ടിയെ വീട്ടിലുപേക്ഷിച്ചാണ് ഒളിച്ചോടിയത്. വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുന്നതായും മറ്റൊരു കല്യാണത്തിന് ഇഷ്ടമല്ലെന്നും ഉടന്‍ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞ് കഴിഞ്ഞ 10 ന് കാമുകനെ ആറ്റിങ്ങലില്‍ വിളിച്ച് വരുത്തി. അവിടെനിന്നും നാഗര്‍കോവില്‍ വഴി മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ മുറിയെടുത്ത് അഞ്ച് ദിവസം താമസിച്ചു. പിന്നീട് തക്കലയില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് പിടിയിലായത്.

കൊട്ടാരക്കര ഡി.എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തക്കലയിലുള്ളതായി അറിയാന്‍ കഴിഞ്ഞത്. വൈദ്യപരിശോധനയില്‍ ഇരുവരും നിരവധി തവണ ശാരീരികബന്ധം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്യുകയും വിദ്യാര്‍ത്ഥിയും ജുവനൈല്‍ഹോമില്‍ അയക്കുകയും ചെയ്തു.

Top