കോഴിക്കോടും കൊല്ലവും ആലപ്പുഴയും പിടിക്കാന്‍ സിപിഎമ്മിന്റെ പൂഴികടകന്‍; ഇന്നസെന്റിന്റെ കാര്യത്തില്‍ സിപിഎമ്മിന് പേടി; ജനകീയ മുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ജനകീയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി സിപിഎം. കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്‍ മൂന്നാം അംഗത്തിനിറങ്ങുമ്പോള്‍ ഇടതുമുന്നണിയ്ക്ക ആരെ ഇറക്കായാലും വിജയ സാധ്യത കുറവാണെന്ന് കണക്കുകൂട്ടലിലാണ് സിപിഎമ്മിന്റെ ജനകീയ എംഎല്‍എ എ പ്രദീപ് കുമാറിനെ രംഗത്തിറക്കാന്‍ സിപിഎം ആലോചിക്കുന്നത്. കോഴിക്കോട് സിറ്റിങ് എംഎല്‍എ തന്നെയായ ടി ആരിഫിനെയും കെ സി വേണുഗോപാലിനെതിരെ രംഗത്തിറക്കി പരീക്ഷണം നടത്താന്‍ സിപിഎം തയ്യാറെടുക്കുന്നു. ചാലക്കുടി മണ്ഡലത്തില്‍ സാജുപോളോ ഇന്നസെന്റോ മത്സരിക്കും. ഇന്നസെന്റ് തന്നെയാകും രംഗത്തിറങ്ങുക എന്നാണ് സൂചനകള്‍. കൊല്ലം പിടിക്കാന്‍ പി ബാലഗോപാലായിരിക്കും സ്ഥാനാര്‍ത്ഥിയാവുക എന്നകാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ യോഗം ഇന്ന് ചേരും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി കൈക്കൊണ്ട തീരുമാനങ്ങള്‍ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക. കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്കാണ് സാധ്യത. വടകരയില്‍ പി ജയരാജനെ ഇറക്കുമോ എന്ന ചോദ്യം നില്‍ക്കുന്നു. വി ശിവദാസിനും സാധ്യതയുണ്ട്. കോഴിക്കോട്ടും വടകരയിലും മുഹമ്മദ് റിയാസിന്റെ പേരും ഉണ്ട്.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബാണ് കോട്ടയത്തെ സാധ്യതാ പട്ടികയില്‍ മുന്‍പില്‍. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനും രാജു എബ്രഹാമിനുമാണ് സാധ്യത. പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ തേടുകയാണ് സിപിഎം.

വടകര മണ്ഡലത്തിലേക്കാകട്ടെ, പി ജയരാജനെ ഇറക്കാനാണ് ആലോചന. വടക്കന്‍ കേരളത്തില്‍ ജയരാജന്റെ ജനസമ്മതി വോട്ടാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

ഇതുവരെ തീരുമാനമായ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും:

1. ആറ്റിങ്ങല്‍: എ സമ്പത്ത്

2. ഇടുക്കി: ജോയ്‌സ് ജോര്‍ജ്(സ്വതന്ത്രന്‍)

3. ആലപ്പുഴ: എ എം ആരിഫ്

4. കൊല്ലം: കെ എന്‍ ബാലഗോപാല്‍

5. ചാലക്കുടി: ഇന്നസെന്റ്

6. മലപ്പുറം: വി പി സാനു

7. ആലത്തൂര്‍: പി കെ ബിജു

8. പാലക്കാട്: എം ബി രാജേഷ്

9. കണ്ണൂര്‍: പി കെ ശ്രീമതി

10. കാസര്‍കോട്: കെ പി സതീഷ് ചന്ദ്രന്‍

Top