ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്‌റ്റില്‍

മലപ്പുറം: ദലിത്‌ പെണ്‍കുട്ടിയെ സ്‌കൂളില്‍ പോകും വഴി ഓട്ടോയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്‌റ്റില്‍. കൂറ്റമ്പറ്റ നെയ്‌വാതുക്കല്‍ അലി (43)നെയാണ്‌ പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി: പി.എം പ്രദീപ്‌ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ 25നു രാവിലെ പൂക്കോട്ടുംപാടം സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ടാം ക്ലാസില്‍ പഠിക്കുന്ന ദലിത്‌ പെണ്‍കുട്ടിയെ വീടിന്റെ സമീപത്തും നിന്നും ഓട്ടോയില്‍ കയറ്റിയ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ കൊണ്ടുവന്ന്‌ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയിലാണ്‌ ഡ്രൈവര്‍കൂടിയായ മദ്രസാധ്യാപകന്‍ അറസ്‌റ്റിലായത്‌.

പൂക്കോട്ടുംപാടം പോലിസ്‌ കേസെടുത്ത്‌ അനേ്വഷണം പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌.പിക്ക്‌ കൈമാറുകയായിരുന്നു.മദ്രസാധ്യാപനത്തോടൊപ്പം ഓട്ടോതൊഴിലാളികൂടിയായ പ്രതി മദ്രസ കഴിഞ്ഞ ശേഷം കുട്ടികളെ സ്‌കൂളില്‍കൊണ്ടുപോകുന്നതു പതിവായിരുന്നു. സംഭവ ദിവസം ഓട്ടോയില്‍ മറ്റു കുട്ടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നു പ്രതി ആളൊഴിഞ്ഞ സ്‌ഥലത്ത്‌ ഓട്ടോ നിര്‍ത്തി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയായിരുന്നു വെന്നാണുകേസ്‌. അതേ പ്രതി പഠിപ്പിച്ചിരുന്ന മദ്രസയില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പലപ്പോഴായി പീഡിപ്പിച്ചിരുന്നതായി പരാതികളുണ്ട്‌. ഇതിനെ കുറിച്ചു പോലീസ്‌ രഹസ്യാന്വേഷണം ആരംഭിച്ചു. എസ്‌.ഐ ചെറൂട്ടി, പോലിസ്‌ ഉദ്യോഗസ്‌ഥനായ ശശികുമാര്‍ എന്നിവരാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top