നാട്ടുകാർക്കു ശല്യമായ തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ സമരം; സമരം ചെയ്തത് കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭയ്‌ക്കെതിരെ

സ്വന്തം ലേഖകൻ

കോട്ടയം: തെരുവുനായ്ക്കളെ കൊന്നു നഗരസഭ ഓഫിസിനു എതിർവശത്ത് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ട് എമ്മിന്റെ സമരം. തെരുവുനായ നിർമാർജനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരാജയപ്പെട്ടെന്നാരോപിച്ചായിരുന്നു യൂത്ത് ഫ്രണ്ട് എമ്മിന്റെ സമരം. കോൺഗ്രസും, കേരള കോൺഗ്രസും സംയുക്തമായി ഭരണം നടത്തുന്ന ജില്ലാ പഞ്ചായത്തിനും നഗരസഭയ്ക്കും എതിരെയായിരുന്നു യൂത്ത് ഫ്രണ്ട് എമ്മിന്റെ സമരം.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പത്തോളം തെരുവുനായ്ക്കളെ തലില്‌ക്കൊന്ന് നഗരസഭ ഓഫിസിന്റെ എതിർവശത്തുള്ള പോസ്റ്റ് ഓഫിസിന്റെ മതിലിൽ യൂത്ത് ഫ്രണ്ട് പ്രവർത്തകർ കെട്ടിത്തൂക്കുകയായിരുന്നു. പത്തിലേറെ തെരുവുനായക്കളെ പ്രവർത്തകർ തല്ലിക്കൊല്ലുകയായിരുന്നു.
കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിൽ നിഷേധാത്മക നിലപാടാണ് മേനകാ ഗാന്ധിസ്വീകരിക്കുന്നതെന്നു ആരോപിച്ചു യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ഇന്നലെ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയത്. തുടർന്നു നഗരത്തിലെ വിവിധ സ്ഥല്ങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്ന തെരുവുനായ്്ക്കളെ തല്ലിക്കൊല്ലുകയായിരുന്നു. തുടർന്നു നായ്ക്കളുടെ കാലിൽ കയർ കെട്ടി പോസ്റ്റ് ഓഫിസിന്റെ കവാടത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി മേനക ഗാന്ധിയ്ക്ക് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കത്തും അയച്ചു. കോട്ടയം നഗരത്തിലും തെരുവുനായക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് ഫ്രണ്ട് എം നായ്ക്കളെ തല്ലികൊല്ലാൻ തീരുമാനിച്ചതെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top