മലപ്പുറത്തെ മുസ്ലീങ്ങള്‍ പന്നി പ്രസവിക്കും പോലെ,ഒരു വീട്ടില്‍ രണ്ടും മൂന്നും ഭാര്യമാര്‍.മലപ്പുറത്ത് എം എല്‍ എ മാര്‍ കൂടാനും കാരണം ഇതുതന്നെ ….

കൊച്ചി: മത വൈര്യം ഉണ്ടാക്കുകയും, മലപ്പുറംകാരേ പാക്കിസ്ഥാനികള്‍ എന്നു വിളിച്ചും വീഡിയോ ഇറക്കിയ ഡോ.എന്‍ ഗോപാലകൃഷ്ണനെ ജയിലിലടക്കാന്‍ ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക് ധൈര്യമുണ്ടോ? അബ്ദുള്‍ നാസര്‍ മദനിയുടെ പ്രസംഗത്തില്‍ പണ്ട് കേസെടുക്കുകയും പിന്നീട് അദ്ദേഹത്തേ എന്നും ഇരുട്ടറയിലേക്ക് അടക്കുകയും ചെയ്തവര്‍ ഈ വീഡിയോ കാണുക.

ഒരു സംസ്ഥാനത്തിലെ ഒരു ജില്ല മുസ്ലീങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാ ഏറ്റവും കൂടുതല്‍ എം.എല്‍.എ മാര്‍ അവിടെ കൂടുതലായി ഉണ്ടാകാന്‍ കാരണം പന്നി പ്രസവിക്കുന്ന പോലെ കുട്ടികളെ ഉണ്ടാക്കുകയാണ്‌. ഓരോ വീടിലും രണ്ടും മൂന്നും ഭാര്യമാരെ വയ്ച്ചുകൊണ്ട്.അതാണ്‌ ഞാന്‍ മലപ്പുറം എന്ന പേരുപയോഗിച്ചത്.അവിടെയുള്ള മുസ്ലീങ്ങളുടെ എണ്ണം കൂടുന്നത് ഇസ്ളാമിക പാക്കിസ്ഥാന്‍ പോലെ അത് ആയിതീരുന്നതും ഇങ്ങിനെ സംഭവിക്കുന്നതുകൊണ്ടാണ്‌.ഖറാന്‍ വായിച്ചില്ലെങ്ക്ലും ഖുറാന്‍ അനുസരിച്ച് ജീവിക്കുന്നവര്‍..ഇങ്ങിനെ പോകുന്നു ഗോപാലകൃഷ്ണന്റെ പ്രസംഗം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  ഡോ.എന്‍ ഗോപാലകൃഷ്ണനേ ജയിലിലടക്കാന്‍ സര്‍ക്കാരുകള്‍ക്ക് ധൈര്യമുണ്ടോ? മലപ്പുറത്ത് മുസ്ലീങ്ങള്‍ പന്നി പ്രസവിക്കും പോലെ,ഒരു വീട്ടില്‍ രണ്ടും മൂന്നും ഭാര്യമാര്‍

ഇത് കേള്‍ക്കുന്ന മുസ്ലീമിനും. മലപ്പുറത്തുകാരനും മാത്രമല്ല ഏതൊരു മനുഷ്യ സ്നേഹിക്കും ഹൃദയം തകര്‍ന്നു പോകും.മാലാഖമാര്‍ പോലെ ഭൂമിയിലേക്ക് വരുന്ന കുഞ്ഞുങ്ങളുടെ ജനനത്തേ പന്നി പ്രസവമായി പറഞ്ഞ ഇദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോള്‍ അനേകായിരങ്ങളേ വൃണപ്പെടുത്തി.ഗോപാല കൃഷ്ണന്‍ രാജ്യദ്രോഹം, മത കലഹം, കലാപ ശ്രമം, തീവൃവാദം എന്നീ കുറ്റങ്ങള്‍ക്ക് മിനിമം അര്‍ ഹനും, ശേഷ കാലം ജയിലില്‍ കഴിയാന്‍ മാത്രം യോഗ്യനുമാണ്‌ അധികൃതര്‍ നടപടിയെടുത്താല്‍. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകില്ല. ഗോപാലകൃഷ്ണന്‍ കാവിയില്‍ പുതച്ചിരിക്കുകയാണ്‌. തൊടില്ല ആരും.

പിണറായി സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ഇതും ഒരു കളിയായി കാണേണ്ടിവരും . വര്‍ഗീയത പടര്‍ത്തുന്ന ഗോപാലകൃഷ്ണനെ വയ്ച്ച് മുസ്ലീം വികാരം ഉണ്ടാക്കാനുള്ള ലാഭ കളി അത് വേണ്ട..അതിലും നല്ലത് ഇയാള്‍ക്ക് കാരാഗ്രമായിരിക്കും.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top