പൊന്നില്‍ പൊതിഞ്ഞ ലാളിത്വം !..ഗീതാ ഗോപി എംഎല്‍എ മകളുടെ വിവാഹം നടത്തിയത് അത്യാഢംബര പൂര്‍വം! കൊന്നടുക്കി സോഷ്യല്‍ മീഡിയ.സര്‍വാഭരണ ഭൂഷിതയായ വധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍.വിവാഹങ്ങള്‍ ലളിതമായിരിക്കണമെന്ന സി.പി.എം നിലപാടിന് വിരുദ്ധം

കൊച്ചി :സിപിഐ എംഎല്‍എ ഗീതാ ഗോപിനാഥിന്റെ മകളുടെ ആഡംബര വിവാഹത്തിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ .സര്‍വാഭരണ ഭൂഷിതയായ വധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുകയാണ്..ആഡംബര വിവാഹത്തിനെതിരെ മുല്ലക്കര രത്നാകരന്‍ നിയമസഭയില്‍ കത്തിക്കയറിയപ്പോള്‍ തൊട്ടടുത്തിരുന്ന ഗീതാ ഗോപി എംഎല്‍എ മകളുടെ വിവാഹം അത്യാഢംബര പൂര്‍വം നടത്തിയത് ആണ് ചര്‍ച്ച ആയിരിക്കുന്നത് .ട്രോളുകളും കമന്റുകളും കൊണ്ട് സോഷ്യല്‍ മീഡിയ വന്‍ ചര്‍ച്ച ആക്കിയിരിക്കയാണ്. വിവാഹങ്ങള്‍ ലളിതമായിരിക്കണമെന്ന സി.പി.എം നിലപാടിന് വിരുദ്ധമാണ് ഇത്. നിയമസഭയില്‍ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഐ അംഗം മുല്ലക്കര രത്നാകരന്‍ കല്ല്യാണ ധൂര്‍ത്തിനെതിരെ കത്തികയറുമ്പോള്‍ അടുത്തിരുന്ന് ഡെസ്‌കില്‍ അടിച്ച് പ്രോത്സാഹിപ്പിച്ച നേതാവാണ് ഗീതാ ഗോപി എന്നതും ചര്‍ച്ചയായി. സോഷ്യല്‍ മീഡിയ സജീവമായി തന്നെ ഈ വിഷയം ഏറ്റെടുത്തു കഴിഞ്ഞു.നാണക്കേടായി ഇടതു സഖാക്കള്‍ .ഈ സംഭവത്തില്‍ വെട്ടിലാകുന്നത് സിപിഐ നേതൃത്വവും സെക്രട്ടറി കാനം രാജേന്ദ്രനുമാണ്. എംഎല്‍എയുടെ മകളുടെ വിവാഹം സിപിഐ നേതൃയോഗവും ചര്‍ച്ച ചെയ്യും. വിവാഹങ്ങളുടെ കാര്യത്തില്‍ മാതൃക സ്വയം സൃഷ്ടിക്കേണ്ടതാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. ആര്‍ഭാട വിവാഹം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മുല്ലക്കര രത്നാകരന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനിടെയായിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണം.

ഇത്തരം വിവാഹങ്ങളില്‍നിന്നു നമ്മളെല്ലാം ഒഴിഞ്ഞുനില്‍ക്കണം എന്നു മുല്ലക്കര ആവശ്യപ്പെട്ടപ്പോള്‍, അവിടെ ചെന്നാലല്ലേ അത് ആര്‍ഭാടമാണോ, അനാര്‍ഭാടമാണോ എന്ന് അറിയാന്‍ കഴിയൂ എന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ ചര്‍ച്ചയെല്ലാം നടക്കുമ്പോള്‍ മുല്ലക്കരയ്ക്ക് തൊട്ടടുത്തായിരുന്നു സിപിഐയുടെ സ്ഥാനം. ഗുരുവായൂരായിരുന്നു കല്ല്യാണം. പ്രമുഖ നേതാക്കളെല്ലാം ഈ കല്ല്യാണത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരേയും ഈ വിവാഹത്തിന് ക്ഷണിച്ചിരുന്നു.കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള സിപിഐ. നേതാവാണ് ഗീത ഗോപി. 1995 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍നിന്നും രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. 2011 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ഡെപ്യൂട്ടി ചെയര്‍പേര്‍സണായിരുന്നു. 2009 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേര്‍സണ്‍, 2004 മുതല്‍ സിപിഐ. ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. സിപിഐയുടെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് എംഎല്‍എയായ നേതാവാണ് ഗീതാ ഗോപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടുനടപ്പെന്ന നിലയില്‍ നിര്‍ധന കുടുംബങ്ങള്‍ പലപ്പോഴും കിടപ്പാടം വിറ്റും കടംവാങ്ങിയും വിവാഹം നടത്തേണ്ടിവരുന്നു. ചിലവേറിയ വിവാഹാഘോഷങ്ങളില്‍ നിന്നും ഇതിനാവശ്യമായ ഫണ്ട് പിരിച്ചെടുക്കാന്‍ മംഗല്യനിധി സെസ് പിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഈ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞു. കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങള്‍ക്കുമേല്‍ നികുതി ചുമത്തിയിരുന്നു. ജൂലൈ മാസം ഒന്നുമുതല്‍ ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുകയും ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഇതെല്ലാം കൈയടിച്ച് അംഗീകരിച്ച എംഎല്‍എയായിരുന്നു ഗീതാ ഗോപി. സിപിഐയുടെ പൊതു നിലപാടും ഇത് തന്നെയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ കല്ല്യാണത്തിലെ ലാളിത്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഡംബര വിവാഹങ്ങളെ അപലപിച്ചത്.

ഈ വിവാഹത്തിന് മുല്ലക്കര രത്‌നാകരന്‍ പങ്കെടുത്തില്ലെന്നാണ് സൂചന. ആഡംബര വിവാഹത്തിനെ എതിര്‍ക്കുമെന്ന നിലപാടിലാണ് ഇപ്പോഴും മുല്ലക്കര. അദ്ദേഹം ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാനും സാധ്യതയുണ്ട്. അതിനിടെ കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരമൊരു കല്ല്യാണത്തിന് എംഎല്‍എ വഴങ്ങിയതെന്നും സൂചനയുണ്ട്. മകളുടേത് പ്രണയ വിവാഹമെന്നാണ് അറിയുന്നത്. സാധാരണ കുടുംബത്തിലെ വരനാണ് മിന്നുകെട്ടിയതെന്നും അറിയുന്നു. ഏതായാലും സിപിഐയ്ക്ക് സോഷ്യല്‍ മീഡിയാ ചര്‍ച്ചയില്‍ വലിയ തിരിച്ചടിയാവുകയാണ് ഈ കല്ല്യാണം. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ വിവാഹം വിവാദമാക്കിയതില്‍ സിപിഐയ്ക്കും വലിയ പങ്കുണ്ടായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇത് സഭയുടെ പൊതു വികാരമായി ഉയരുകയും ചെയ്തു. കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരുത്തിയാലേ ആര്‍ഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷനേടാനാവൂ. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top