കദളിക്കാട് പെൺവാണിഭം: ഇരകളെ കുടുക്കിയിരുന്നത് സിനിമാ താരങ്ങളെ പരിചയപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത്

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: കേരളത്തിൽ പത്തു വർഷത്തിനിടെ പിടികൂടിയ ഏറ്റവും വലിയ പെൺവാണിഭ സംഘമാണ് മൂവാറ്റുപുഴയിൽ പ്രവർത്തിച്ചിരുന്നതെന്നു സൂചന. സിനിമാ താരങ്ങൾക്കു വേണ്ടി പെൺകുട്ടികളെ എത്തിച്ചു നൽകുകയായിരുന്നു പീഡന സംഘത്തിലെ പ്രധാന ഇടനിലക്കാരായ അമലയുടെയും സൂരജിന്റെയും ഇടപാടിലാണ് ഇവിടെ പെൺകുട്ടികൾ എത്തിയിരുന്നതെന്നാണ് സൂചന. സിനിമാ താരങ്ങളെയും സീരിയൽ താരങ്ങളെയും പരിചയപ്പെടുത്താമെന്നു വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ സംഘം കുടുക്കിയിരുന്നതെന്നാണ് സൂചന ലഭിക്കുന്നത്.
ഒരാഴ്ച്ചമുമ്പാണ് മൂവാറ്റുപുഴയ്ക്കടുത്ത് കദളിക്കാടുനിന്ന് സിനിമ സീരിയൽ നടി അടക്കമുള്ള പെൺവാണിഭസംഘം പോലീസിന്റെ പിടിയിലാകുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച അമലയാണ് പിടിയിലായ യുവതി. അന്ന് അറസ്റ്റ് ചെയ്തവരിൽ അമലയ്ക്കു ജാമ്യം ലഭിച്ചപ്പോൾ മറ്റുള്ളവർ ഇപ്പോഴും റിമാൻഡിലാണ്. ചോദ്യം ചെയ്യലിൽ അമല ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ് പോലീസിൽ നിന്നു ലഭിക്കുന്ന വിവരം. തൊടുപുഴയിൽ താങ്ങിയ ചില സിനിമക്കാർക്കുവേണ്ടിയാണ് തന്നെയും മറ്റൊരു പെൺകുട്ടിയെയും കൊണ്ടുവന്നതെന്നാണ് അമല വെളിപ്പെടുത്തിയത്.
സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുരാജ് എന്നയാളാണ് തങ്ങളെ ഇവിടെ എത്തിച്ചതത്രേ. പോലീസ് ഇയാൾക്കായി വലവിരിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടി ഇയാളെ പരിചയപ്പെട്ടത്. സുരാജ് ആണ് തന്നെ തൊടുപുഴയിലെത്തിച്ചതെന്നും നടിമൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ നമ്പറും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കദളിക്കാടുനിന്ന് പെൺവാണിഭ സംഘത്തെ പിടികൂടിയത്. കാളികാവ് സ്വദേശിയും നടിയുമായ അമല ഉൾപ്പെട്ട അഞ്ചംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂരജിനെ അറസ്റ്റ് ചെയ്താൽ അണിയറയിലുള്ളവരെ കുടുക്കാമെന്നാണ് പോലീസിന്റെ പ്രതീക്ഷ. നിരവധി സിനിമകളുടെ ഷൂട്ടിംഗ് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും നടക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നടിയടക്കമുള്ളവർ പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ. വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിയിൽ 20ഓളം പെൺകുട്ടികളുടെ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തെ ഈ വീട്ടിലേക്ക് നിരവധി വാഹനങ്ങൾ സ്ഥിരമായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top