വസന്തത്തിന്റെ വരവിനായി ഞങ്ങള്‍ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും!

(HCU സ്റ്റുഡെന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് സുഹൈല്‍ കെ.പിയുടെ പ്രസംഗത്തിന്റെ പരിഭാഷ.)

സുഹൃത്തുക്കളെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമെന്റെ വിപ്ലവാഭിവാദ്യങ്ങള്‍.ഹൈദരാബാദ് നഗരത്തിലെ അത്യന്തം ചൂട് നിറഞ്ഞ ഈ കാലാവസ്ഥ ഒരിക്കലും നമ്മെ ബാധിക്കില്ല, എന്തുകൊണ്ടെന്നാല്‍ പ്രൊഫസര്‍. അപ്പാ റാവു നമ്മുടെ കാമ്പസിലേക്ക് തിരിച്ചു വന്നതിനെ തുടര്‍ന്നുണ്ടായ അത്യന്തം പൈശാചികവും ക്രൂരവുമായ നരനായാട്ടിനെ തുടര്‍ന്ന് നമ്മുടെ 24 വിദ്യാര്‍ത്ഥികളെയും, 2 അധ്യാപകരേയും, ഒരു മാധ്യമ പ്രവര്‍ത്തകനെയും അവര്‍ തടവിലാക്കി. ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ ക്രൂരമായ ആക്രമണത്തിന് ഇരകളായി. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നതു പോലെ നമ്മുടെ പോരാട്ടം കേവലം മൂന്ന് ദിവസം മുന്‍പ് തുടങ്ങിയ ഒന്നല്ല, അതിന്റെ തുടക്കം ഇക്കഴിഞ്ഞ ജനുവരി 17ല്‍ നിന്നുമാണ്. നമ്മുടെ സുഹൃത്തിനെ നമുക്ക് നഷ്ടമായ ദിവസം. അന്ന് നാം ക്യാമ്പസിനുള്ളില് തുടങ്ങിയ ഈ പ്രതിഷേധം ലോകമെമ്പാടുമുള്ള നിരവധി പ്രസ്ഥാനങ്ങള്‍ക്ക്, മുന്നേറ്റങ്ങള്‍ക്ക് ഒക്കെയും മാതൃകയായി. അത്യന്തം സമാധാനപരവും, ജനാധിപത്യത്തിലൂന്നിയതുമായ ആ പ്രതിഷേധത്തിന്റെ നാള്‍വഴികളില്‍ ഒന്നില്‍ പോലും നമ്മള്‍ ഹിംസയുടെ പാത സ്വീകരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രൊഫസ്സര്‍ അപ്പാറാവു കാമ്പസിലേക്ക് തിരിച്ചെത്തിയെന്നും, വി.സിയുടെ സ്ഥാനം ഏറ്റെടുത്തുവെന്നും, വി.സിയുടെ താമസസ്ഥലത്ത് പത്ര സമ്മേളനം നടത്താന്‍ പോവുകയാണെന്നും ഞങ്ങള്‍ അറിയുന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് 22ആം തീയതി രാവിലെയാണ്. അഞ്ച് ദളിത് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനും, രോഹിത് വെമുലയുടെ മരണത്തിനും കാരണക്കാരായ ഈ ഏകാധിപത്യ അട്മിനിസ്‌ട്രേഷന് എതിരെ സമരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഞങ്ങള്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ത്തന്നെ അങ്ങോട്ട് തിരിച്ചു. ങഒഞഉ നിയമിച്ച രണ്ടംഗ കമ്മിറ്റി അട്മിനിസ്‌ട്രേഷന്റെ വീഴ്ച്ചയാണ് രോഹിത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം അട്മിനിസ്‌ട്രേഷന് എതിരെ ജുഡിഷ്യല്‍ അന്വേഷണം നടന്നു കൊണ്ടുമിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട്, അനാദരവ് കാട്ടിക്കൊണ്ട് പ്രൊഫസ്സര്‍ അപ്പാ റാവു വി.സിയായി മടങ്ങിയെത്തുന്നത്.

അന്ന് നമ്മള്‍ മൃഗീയമായ പോലീസ് ആക്രമണത്തിനു സാക്ഷ്യം വഹിച്ചു. നമ്മുടെ 24 വിദ്യര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലില്‍ ആക്കപ്പെട്ട അവരെ സന്ദര്‍ശിക്കുന്ന വേളയില്‍ അവര്‍ പറഞ്ഞു ‘ഞങ്ങളെപ്പറ്റി ഓര്‍ത്ത് വിഷമിക്കരുത്, നീതിക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്ന്. അവരില്‍ നിന്നും കിട്ടിയ ആ പ്രചോദനമാണ് നമ്മുടെ പോരാട്ടത്തെ മുന്നോട്ട് നയിക്കുന്നത്. ആ ഉണര്‍വില്‍ നിന്നുമാണ് ഇന്ന് നാം സ്വമേധയാ ക്ലാസ് ബഹിഷ്‌കരിക്കുന്നതിനു ആഹ്വാനം ചെയ്തത്. 75% വരുന്ന വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌കരിച്ച് കൊണ്ട് അതില്‍ പങ്കാളികളായി.

ഒരു ചെറിയ കൂട്ടം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞപ്രൊഫസ്സര്‍ അപ്പാ റാവുവിനുള്ള വ്യക്തമായ മറുപടിയാണിത്. നൂറല്ല, ആയിരമല്ല മറിച്ച് മുഴുവന്‍ യൂനിവേഴ്‌സിറ്റിയും ഞങ്ങള്‍ക്കൊപ്പം ഈ പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു. സമാധാനത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന നമ്മുടെ അക്കാഡമിക് അന്തരീക്ഷത്തിനു തടയിടുവാനാണ് പ്രൊഫസര്‍ അപ്പാ റാവു തിരിച്ചെത്തിയതെന്ന് വ്യക്തമായി മനസ്സിലാക്കി കൊണ്ട് തന്നെയാണ് സ്വമേധയാ ക്ലാസ് ബഹിഷ്‌കരിക്കുന്നതിനു ആഹ്വാനം ചെയ്തത്. കാരണം അവര്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത ചിലത് നമുക്കുണ്ട്. അത് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും, അന്തസ്സും, ധാര്‍മ്മികതയുമാണ്. നമ്മള്‍ നമ്മുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.

ജയിലിലടയ്ക്കപ്പെട്ട നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് ജാമ്യം ലഭിക്കും, നമ്മള്‍ അവര്‍ക്ക് ഊഷ്മളമായ സ്വാഗതമൊരുക്കും. അത് പക്ഷെ കൊലപാതകിയായ ഈ വി.സിക്ക് എ.ബി.വി.പി. നല്‍കിയ പോലെയുള്ളതാകില്ല. അത് വിപ്ലവാശംസകള്‍ നിറഞ്ഞതായിരിക്കും. അവിടെ നമ്മള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അങ്ങ് ഡല്‍ഹിയില്‍ കേള്‍ക്കും, കേന്ദ്രമന്ത്രിസഭയും, ങഒഞഉയും ആ താളവ്യയത്തില്‍ ചഞ്ചലപ്പെട്ടുപോകും. ഈ അവസരം ഞാന്‍ നിങ്ങളെ എല്ലാവരേയും അനുമോദിക്കുവാന്‍ ഉപയോഗിക്കുന്നു. കാരണം നമ്മള്‍ പ്രവര്‍ത്തിക്കുന്നത് നാഗ്പൂര്‍ ഹെട്ക്വാര്‍ടെര്‍സില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ല മറിച്ച് നമ്മുടെ മനസാക്ഷിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ മാനവികത അസ്തമിച്ചിട്ടില്ലാത്ത ഈ ക്യാമ്പസിന്റെ പ്രസിഡന്റ് ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

നമ്മുടെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിച്ചുകൊണ്ട് ഈ പോരാട്ടം മുന്നോട്ട് പോവുക തന്നെ ചെയ്യും. നമ്മുടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജയിലില്‍ കിടക്കേണ്ടവരല്ല. അവിടെ കിടക്കേണ്ടത് അപ്പാ റാവുവും, ബന്ധാരു ദത്താത്രേയയും മറ്റുമാണ്. എന്തെന്നാല്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. നമ്മള്‍ സംസാരിക്കുന്നത് ലക്ഷക്കണക്കിനു വരുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയാണ്. ചഉഅ ഗവണ്മെന്റിനാല്‍ അടിച്ചമര്‍ത്തപ്പെട്ട, നിഗ്രഹിക്കപ്പെട്ട തൊഴിലാളി വര്‍ഗത്തിനു വേണ്ടിയാണ്.

നമ്മള്‍ സെല്‍ഫീ പോസ്റ്റ് ചെയ്യാന്‍ പോകുന്നില്ല കാരണം അത് ചെയ്യാന്‍ നമുക്ക് ഇവിടെ നേതാക്കന്മാരുണ്ട്, മാത്രമല്ല അതിനു നമുക്ക് പേര് തുന്നിച്ചേര്‍ത്ത നിറം കലര്‍ന്ന കോട്ടുകളില്ല. നമുക്കുള്ളത് സാധാരണക്കാരന്റെ വേഷം മാത്രമാണ്. ഈ കാലാവസ്ഥ നമ്മളെ പരീക്ഷിക്കുന്നുണ്ട്, എന്ന് കരുതി വസന്തത്തിനു എച്ച്. സി.യുവിലേക്ക് വരാതിരിക്കാന്‍ ആവില്ല. ഈ കയ്യടികള്‍ അത് ശരി വയ്ക്കുന്നു. ഒരു ദിവസം അത് വരുക തന്നെ ചെയ്യും അന്ന് അപ്പാ റാവു ഈ ക്യാംമ്പസില്‍ നിന്ന് പുറത്താക്കപ്പെടും. നമ്മള്‍ നമ്മുടെ പോരാട്ടം തുടരുകയും ചെയ്യും. ഈ അവസരത്തില്‍ ഒരുമിച്ച് നില്‍ക്കുവാനും കൂടുതല്‍ കൂടുതല്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുവാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Top