മകന്‍ തന്നെപ്പോലെയല്ല,ഭാര്യയില്‍ സംശയം ഭാര്യയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

ബെല്‍ഗാവ്:സംശയം ഭാര്യയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു. അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്നു. ബല്‍ഗാവിലെ പ്രവീണാണ് ഇരുപത്തിരണ്ടുകാരി ശില്പയെ കൊലപ്പെടുത്തിയ്. താനുമായി മകന് രൂപസാദൃശ്യമില്ലെന്നും ഇത് അവിഹിതബന്ധത്തിന് തെളിവാണെന്നുമാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്. 2015ലാണ് ശില്പയും പ്രവീണും വിവാഹിതരായത്. കുറച്ചുനാള്‍ കഴിഞ്ഞതോടെ ശില്പയുടെ സ്വഭാവത്തില്‍ പ്രവീണിന് സംശയമായി. ഭാര്യയ്ക്ക് മറ്റുചിലരുമായി ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നു.
ഒരുവര്‍ഷം കഴിഞ്ഞ് മകന്‍ ജനിച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. മകന്‍ തന്നെപ്പോലെയല്ലെന്നുപറഞ്ഞായി വഴക്ക്. മറ്റാരോ ആണ് കുഞ്ഞിന്റെ അച്ഛനെന്നും പ്രവീണ്‍ ആരോപിച്ചു. ഇക്കാര്യം പറഞ്ഞ് സ്ഥിരം വഴക്കായിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. ചിലര്‍ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവീണ്‍ വഴങ്ങിയില്ല. ഭാര്യയുമായി ഒത്തുപോകാനാവില്ലെന്നും എത്രയും പെട്ടെന്ന് വിവാഹമോചനം വേണമന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കഴിഞ്ഞദിവസം വഴക്കിനിടെ കലിമൂത്ത പ്രവീണ്‍ ഭാര്യയെ പ്ളാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അടുത്തുള്ള സ്റ്റേഷനിലെത്തി കുറ്റമേറ്റു. വഞ്ചിച്ചതിനാണ് ഭാര്യയെ കൊന്നതെന്നും താന്‍ തെറ്റൊന്നും ചെയ്തില്ലെന്നുമാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്.

Top