ഐഎംഒയിലൂടെ നഗ്നത ആസ്വദിച്ചു ചാറ്റിങ്; 26 കാരി പതിനാറുകാരനെ തട്ടിക്കൊണ്ടു പോയി; യുവാവിനെ തട്ടിക്കൊണ്ടു പോയത് വീഡിയോ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി

ക്രൈം ഡെസ്‌ക്

കൊല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ വിവാഹിതയായ 26 കാരി തട്ടിക്കൊണ്ടു പോയി. ഐഎംഒയിലൂടെ ലൈവ്ായി സെക്‌സ് ചാറ്റിൽ ഏർപ്പെട്ടിരുന്നവരായിരുന്നു ഇരുവരും എന്നു പൊലീസ് പറഞ്ഞു. യുവതിയ്ക്കു പതിനാറുകാരൻ അയച്ചു കൊടുത്ത അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതി യുവാവിനെ തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് പറഞ്ഞു. പോലീസ് പിടിയിലായതോടെ യുവതി തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് വിദ്യാർഥി മൊഴിനല്കി. ഓയൂർ മരുതമൺപള്ളി സ്വദേശിയായ വിദ്യാർഥിയെയാണു കഴിഞ്ഞ 10നു തട്ടിക്കൊണ്ടുപോയത്. കൊട്ടാരക്കര പോലീസ് സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്യുകയും വിദ്യാർത്ഥിയും ജുവനൈൽഹോമിൽ അയക്കുകയും ചെയ്തു.
തിരുവനന്തപുരത്തുള്ള ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന യുവതിയുടെ വിവാഹം ഏഴുവർഷം മുമ്പ് കഴിഞ്ഞതാണ്. ഭർത്താവുമായി പിണങ്ങി കഴിയുന്ന ഇവർ കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അഞ്ചുവയസുള്ള മകളും ഇവർക്കൊപ്പമുണ്ട്. പതിനാറുകാരനായ വിദ്യാർഥിയുമായി പരിചയപ്പെടുന്നത് ആറുമാസം മുമ്പാണ്. അതും ഫേസ്ബുക്കിലൂടെ. ചാറ്റിംഗ് ദിവസവും ചെയ്യാറുണ്ടായിരുന്നു. മാസങ്ങളായിട്ടുള്ള ബന്ധത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിച്ചു.
വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കുന്നതായും മറ്റൊരു കല്യാണത്തിന് ഇഷ്ടമല്ലെന്നും ഉടൻ എന്തെങ്കിലും തീരുമാനമുണ്ടാക്കണമെന്നും പറഞ്ഞ് കഴിഞ്ഞ 10ന് കാമുകനെ ആറ്റിങ്ങലിൽ വിളിച്ച് വരുത്തി. അവിടെനിന്നും നാഗർകോവിൽ വഴി മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് അഞ്ച് ദിവസം താമസിച്ചു. പിന്നീട് തക്കലയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു വരുന്നതിനിടയിലാണ് പിടിയിലായത്. ഗസ്റ്റ് ഹൗസിൽ മുറിയെടുക്കാൻ വേണ്ട പണം മുടക്കിയതും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തതും യുവതി തന്നെയാണ്. കാമുകനുവേണ്ടി വസ്ത്രങ്ങളും അവർ വാങ്ങിക്കൂട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top