വാട്സാപ്, ഇ- മെയില്‍ സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശത്തിന് തിരിച്ചടി

ന്യൂഡല്‍ഹി:എന്‍ക്രിപ്ഷന്‍ നയത്തില്‍നിന്ന് സോഷ്യല്‍മീഡിയയെ ഒഴിവാക്കി.സന്ദേശങ്ങള്‍ 90 ദിവസം സൂക്ഷിക്കണമെന്ന കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശത്തിന് തിരിച്ചടിയായി. സോഷ്യല്‍ മീഡിയയെയും പേമെന്റ് ഗേറ്റ്‌വേകളെയും പുതിയ നയത്തില്‍നിന്ന് ഒഴിവാക്കി.വിവാദങ്ങളെ തുടര്‍ന്നാണ് പുതിയ ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരടുരേഖ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്‍വലിച്ചത്.സന്ദേശങ്ങളും ഡേറ്റയും എന്‍ക്രിപ്റ്റഡ് അല്ലാത്ത വിധത്തില്‍ 90 ദിവസം സൂക്ഷിക്കണം, ഡിലീറ്റ് ചെയ്യാന്‍ പാടില്ല എന്ന കരട് നയത്തിലെ നിര്‍ദേശം വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആ നീക്കം വിവാദമായതിനെ തുടര്‍ന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം.

രഹസ്യവിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ളതാണ് എന്‍ക്രിപ്ഷന്‍. ഇന്റര്‍നെറ്റില്‍ ഹാക്കര്‍മാരുടെ ശല്യം തടയാന്‍ ഇത് വളരെയേറെ സഹായകമാണ്. എന്നാല്‍ എന്‍ക്രിപ്ഷന്‍ സേവനങ്ങള്‍ സര്‍ക്കാരുമായി ധാരണയിലെത്തണം എന്നതായിരുന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ.ടി. വകുപ്പ് പുറത്തുവിട്ട കരടുനയത്തിലെ ഉള്ളടക്കം. കരടുരേഖ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാറ്റങ്ങള്‍ വരുത്തി പുതിയത് പ്രസിദ്ധീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

വിവാദങ്ങളുണ്ടായതിനെ തുടര്‍ന്നു കരടുരേഖയിൽ നിന്ന് സോഷ്യൽമീഡിയയെ ഇന്നലെ രാത്രി കേന്ദ്രം ഒഴിവാക്കിയിരുന്നു. വ്യക്തികളുടെ ഇ–മെയിൽ, വാട്സാപ് തുടങ്ങി എല്ലാം തന്നെ പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു കരടുരേഖ. ഇതിൽ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. ഇതേത്തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കി വലിയ രീതിയിൽ എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, വെബ് ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ (വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ളവ) തുടങ്ങിയവയെ ഒഴിവാക്കിയതായി അറിയിച്ചത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശമനുസരിച്ച് ഇന്റർനെറ്റ് ബാങ്കിങ്, പേയ്മെന്റ് ഗേറ്റ്വേകൾ എന്നിവയിലുപയോഗിക്കുന്ന എസ്എസ്എൽ / ടിഎൽഎസ് എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ, ഇ – കൊമേഴ്സ്, പാസ്‌വേർഡ് ഉപയോഗിച്ചു നടത്തുന്ന ഇടപാടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എസ്എസ്എൽ / ടിഎൽഎസ് എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ എന്നിവയെയും ഒഴിവാക്കിയതായി വിശദീകരണക്കുറിപ്പിലുണ്ട്.india_phones

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ബിസിനസ് സെർവറിൽ ശേഖരിക്കുന്ന വിവരവും പരിശോധിക്കാം. മാത്രമല്ല സന്ദേശങ്ങൾ 90 ദിവസത്തേക്ക് സൂക്ഷിക്കണമെന്നും വേണ്ടിവന്നാൽ സുരക്ഷാ ഏജൻസികൾക്ക് കൈമാറാൻ തയാറായിരിക്കണമെന്നും പുതിയ നയം നിഷ്കർഷിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിലെയും വിവരസാങ്കേതിക വകുപ്പിലെയും വിദഗ്ധരടങ്ങിയ സമിതിയാണ് കരടുനയം തയാറാക്കിയത്. ഒക്ടോബർ 16 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ സമയമുണ്ട്. നാഷണൽ എൻക്രിപ്ഷൻ പോളിസിയുടെ പ്രസക്തമായ ഭാഗങ്ങൾ ഇവയാണ്.

∙എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ കൈകാര്യം ചെയ്യുന്ന എല്ലാവരും സർക്കാർ നിശ്ചയിക്കുന്ന ഏജൻസിയിൽ റജിസ്റ്റർ ചെയ്യണം.

∙ രാജ്യത്തിനുള്ളിൽ ഏതൊക്കെ എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ ആകാമെന്ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.

∙ എൻക്രിപ്ഷൻ പ്രോഡക്റ്റ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. പക്ഷേ അതിന് മുൻകൂർ അനുമതി വേണം. പല രാജ്യങ്ങളും കയറ്റുമതി അനുവദിച്ചിട്ടില്ല.

∙ എല്ലാ വ്യക്തികളും സർക്കാർ, സ്വകാര്യ, ബിസിനസ് സ്ഥാപനങ്ങളും എൻക്രിപ്റ്റ് വിവരങ്ങൾ 90 ദിവസത്തേക്ക് സൂക്ഷിക്കണം. ഇവ വേണ്ടിവന്നാൽ സർക്കാർ ഏജൻസികൾക്ക് പരിശോധിക്കാൻ കൈമാറണം.

∙ വ്യക്തികളുടെ ഇ–മെയിൽ, വാട്സാപ് തുടങ്ങി സ്വകാര്യ ബിസിനസ് സെർവർ വരെ സർക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും.

∙ അന്യരാജ്യങ്ങളിലേക്ക് എൻക്രിപ്റ്റ് ഡേറ്റ അയക്കുന്നവർ അത് രാജ്യത്തിനുള്ളിൽ ഏതു സമയത്തും പരിശോധനയ്ക്ക് നൽകാൻ തയാറായിരിക്കണം.

∙ ഒരു വിദഗ്ധ ഉപദേശക സമിതിയായിരിക്കും ഈ മേഖലയിലെ സാങ്കേതിക മാറ്റങ്ങൾ വിലയിരുത്തുക.

∙ വിവര സാങ്കേതിക വകുപ്പ് ഒക്ടോബർ 16 വരെ പൊതുജനങ്ങളിൽ നിന്ന് ഈ നയത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പരിഗണിക്കും. ഇവ അയക്കേണ്ട ഇ–മെയിൽ വിലാസം: [email protected]
ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും എന്‍.എസ്.എ.യുടെ സ്വഭാവം വരുന്നുണ്ടോ എന്ന ചോദ്യമുയരുകയാണ്. അതേസമയം തീവ്രവാദവും മറ്റും തടയാന്‍ മറ്റെന്താണ് വഴി എന്ന മറുചോദ്യവുമുണ്ട്.

Top