മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഇന്ത്യയും; റോക്കറ്റ് വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നും; അപൂര്‍വ്വ നേട്ടത്തിനായി ശാസ്ത്രലോകം

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കാന്‍ കഴിയുന്ന റോക്കറ്റ് വിക്ഷേപിക്കാന്‍ ഒരുങ്ങി ഇന്ത്യ. ബഹിരാകാശ രംഗത്തെ അപൂര്‍വ്വ നേട്ടമാണിത്. അമേരിക്കയും റഷ്യയും കൈവരിച്ച ഈ നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞന്‍മാര്‍. റോക്കറ്റ് ജൂണ്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഐഎസ്‌ഐര്‍ഒ വിക്ഷേപിക്കും. പരീക്ഷണം വിജയിക്കുന്നതോടെ ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ മുന്നേറ്റമായിരിക്കും കുറിക്കുക.

ജിഎസ്എല്‍വി എംകെ 3 എന്നാണു റോക്കറ്റിനു പേരിട്ടിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്. ആറു തവണ പരീക്ഷണം നടക്കും. ആറു തവണയും വിജയിച്ചാല്‍ മനുഷ്യനെ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയക്കും. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ മനുഷ്യനെ അയയ്ക്കാന്‍ കഴിയുന്ന റോക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ നിരയില്‍ നാലാമത്തെ രാജ്യമായി മാറാന്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഇന്ത്യക്കു കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വനിതയെ ആയിരിക്കും റോക്കറ്റില്‍ ആദ്യമായി ബഹിരാകാശത്തക്ക് അയയ്ക്കുക എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുണ്ട്. എങ്കില്‍ അതും ചരിത്രമായിരിക്കും. നാലു ടണ്‍ വരെ ഭാരമുള്ള റോക്കറ്റുകളെയും റോക്കറ്റിന് ബഹിരാകാശത്തെത്തിക്കാന്‍ കഴിയും. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിനാണ് റോക്കറ്റില്‍ ഉപയോഗിക്കുക. മുന്നൂറോ കോടി രൂപയാണ് റോക്കറ്റ് നിര്‍മ്മിക്കാന്‍ ചെലവിട്ടിരിക്കുന്നത്.

റോക്കറ്റ് വിജയമായാല്‍ പിഎസ്എല്‍വിക്കും ജിഎസ്എല്‍വിക്കും ശേഷം മറ്റൊരുശ്രേണി വിക്ഷേപണ വാഹനം കൂടി ഇന്ത്യക്കു സ്വന്തമാകും. 640 ടണ്ണാണ് റോക്കറ്റിന്റെ ഭാരം. അത്േസമയം നീളം മറ്റു റോക്കറ്റുകളേക്കാള്‍ കുറവായിരിക്കും. 43 മീറ്ററാണ് റോക്കറ്റിന് നീളമുള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ മനുഷ്യനെ ഉപയോഗിച്ചു പരീക്ഷണം നടത്തില്ല. വാര്‍ത്താവിനിമയം, റിമോട്ട് സെന്‍സിങ്, ഗതിനിര്‍ണയം എന്നിവയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍. ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റിന് 2.2 ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെയേ വഹിക്കാനാകൂ. എന്നാല്‍ എം കെ 3യ്ക്ക് നാലു ടണ്‍വരെയുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനാകും. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണെങ്കില്‍ എട്ടു ടണ്‍ വരെയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാകും.

പതിനഞ്ചു വര്‍ഷത്തെ ശാസ്ത്രജ്ഞരുടെ ശ്രമത്തിന്റെ ഫലമായി ദ്രവരൂപത്തിലുള്ള ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ക്രയോജെനിക് എന്‍ജിനാണ് റോക്കറ്റില്‍ ഉപയോഗിക്കുക. വാര്‍ത്താവിനിമയത്തിനുള്ള ജിസാറ്റ് 19 റോക്കറ്റാണ് എംകെ 3യില്‍ വിക്ഷേപിക്കുക. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വേഗത ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ഉപഗ്രഹം. രണ്ടായിരത്തിലാണ് ജിഎസ്എല്‍വി എംകെ 3 യുടെ നിര്‍മ്മാണം ഐഎസ്ആര്‍ഒ തുടങ്ങിയത്. 2009ലോ 2010ലോ വിക്ഷേപിക്കാനായിരുന്നു ആദ്യ പദ്ധതി.

Top