വിദേശ ഇനം പട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ടു വന്നു;പിന്നീട് നടന്നത്…  

ബല്‍റാംപുര: വിദേശ ഇനം പട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് വന്നത് ആക്രമണകാരിയായ ജീവിയെ. ചത്തീസ്ഖണ്ഡിലെ ബല്‍റാമപുര ജില്ലയിലെ രാജ്പുര എന്ന ഗ്രാമത്തിലാണ് ഈ അസാധാരണമായ സംഭവം നടന്നത്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് രാജ്പുര ഗ്രാമം. മൈതാനത്ത് കളിച്ച് കൊണ്ടിരിക്കവെയാണ് കുട്ടികള്‍ക്ക് ഈ ജീവിയെ ലഭിക്കുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ കൗതുകം തോന്നിയത് കൊണ്ട് കുട്ടികള്‍ ഇതിനെ വീട്ടിലേക്ക് കൊണ്ട് പോയി. വിദേശ ഇനം പട്ടിയാണ് ഇതെന്നാണ് ആദ്യം ഇവര്‍ കരുതിയത്. ഒരു പ്രത്യേക ഇനം പട്ടിയെ കളഞ്ഞ് കിട്ടിയ വാര്‍ത്തയറിഞ്ഞ് നാട്ടുകാരും തടിച്ച് കൂടി.  എന്നാല്‍ സംശയം തോന്നിയ ഗ്രാമവാസികളില്‍ ചിലര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് എത്തി പരിശോധന നടത്തിയപ്പോഴാണ് സത്യം പുറത്ത് വന്നത്. കരടിയുടെ കുഞ്ഞിനെ ആയിരുന്നു കുട്ടികള്‍ വീട്ടിലേക്ക് കൊണ്ടു വന്നത്. കരടി കുട്ടിയെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയും മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കരടി കുട്ടിക്ക് 3-4 ദിവസത്തെ പ്രായമേ കാണുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Top