കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ട പോക്‌സോ കേസ് പ്രതി ബംഗളൂരുവിൽ നിന്നും പിടിയിൽ; പിടിയിലായത് നാലു മാസത്തിനു ശേഷം; പ്രതിയെ പിടികൂടിയത് കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം : സബ് ജയിലിൽ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോൾ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ട പോക്‌സോ കേസ് പ്രതി പൊലീസ് പിടിയിലായി. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്നും നവംബർ 24 ന്
ചാടി രക്ഷപെട്ടത്.

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടർന്ന് പ്രതിയേയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ പൊലീസുകാർ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പ്രതി വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായി പൊലീസുകാരോട് പരാതി പറഞ്ഞു. തുടർന്ന് ബാത്‌റൂമിൽ പോകുന്നതിനായി പോവുകയായിരുന്നു. ഇതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.

മലയാളികളെ കണ്ടാൽ മുങ്ങും;
ജോല് സ്വകാര്യ ബസിൽ
മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും. കെ.എൽ രജിസ്‌ട്രേഷനുള്ള വണ്ടിയുടെ മുന്നിൽ പോലും എത്തില്ല. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയ്ക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നത് ഒരു മാസത്തോളം. നവംബർ 24 ന് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിരക്ഷപെട്ട മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി (24 )നെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം നവംബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു പ്രതി. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രതിയെയുമായി പൊലീസ് സംഘം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതിനിടെ ബാത്ത്‌റൂമിൽ പോകുന്നതിനായി പുറത്തിറങ്ങിയ പ്രതി, ജനറൽ ആശുപത്രിയുടെ പിന്നിലൂടെ ചാടി രക്ഷപെടുകയായിരുന്നു.

തുടർന്ന്, ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി ഇവിടെ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയി. ഇവിടെ നിന്നാണ് ഇയാൾ ബംഗളൂവിൽ എത്തിയത്. പത്തു ദിവസത്തോളം ബംഗളൂരുവിൽ തങ്ങിയ ഇയാൾ ഇവിടെ നിന്നും മുംബൈയിലേയ്ക്കു കടന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയ പ്രതി ബംഗളൂരുവിലെ സ്വകാര്യ ബസിൽ ജോലിയ്ക്കു കയറുകയായിരുന്നു. തുടർന്ന്, ബംഗളൂർ ഹൈദരാബാദ് സ്വകാര്യ ബസിൽ ജോലിയ്ക്കു കയറി. ബംഗളൂരു, മുംബൈ റൂട്ടിൽ സ്ഥിരമായി ഇയാൾ ബസിൽ ജോലി ചെയ്യുകയായിരുന്നു.

കെ.എൽ രജിസ്‌ട്രേഷനുള്ള വാഹനം കണ്ടാൽ ഇയാൾ മുങ്ങി ഒളിച്ചിരിക്കുകയായിരുന്നു പതിവ്. മലയാളികളെ കണ്ടാൽ സംസാരിക്കാൻ മുഖം നൽകാതെ ഒഴിഞ്ഞു മാറുകയാണ് ഇയാൾ ചെയ്തിരുന്നത്. ഒരു മാസം മുൻപാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു വിവരം ലഭിച്ചത്. തുടർന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നു, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ബെജു, വിഷ്ണു വിജയദാസ്, സൈബർ സെല്ലിലെ ശ്യാം എസ്.നായർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനു മുന്നോടിയായി പ്രതിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Top