വരാപ്പുഴ സ്ഫോടനം: ഉടമയ്ക്കെതിരെ നരഹത്യാക്കുറ്റം, കൂടുതൽ അന്വേഷണത്തിന് പോലീസ്

എറണാകുളം: വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ  കേസെടുത്തു.

പടക്ക സംഭരണശാലയ്ക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിസി 308, 304 വകുപ്പുകൾ, എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്. പടക്ക സംഭരണശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സ്ഫോടനത്തിൽ തകർന്ന രണ്ട് കെട്ടിടത്തിൽ ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസുള്ളത്. ഈ കെട്ടിടത്തിന് സമീപമുള്ള ഷെഡ്ഡിലാണ് വെടിമരുന്ന് ശേഖരിച്ചിരുന്നതും നിർമാണ പ്രവർത്തനം നടന്നിരുന്നതും.

ഈ കെട്ടിടത്തിനാണ് ലൈസൻസ് ഇല്ലാത്തത്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻസൺ ജെയ്സന്‍റെ സഹോദരനാണ്.

ജെയ്സന്‍റെ ബന്ധുവിൽ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്നത്. ഈ ബന്ധുവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.

ഇന്ന് പെസോ അധികൃതരും പോലീസ് സയന്‍റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ഇന്നലെയാണ് എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനം നടന്നത്. ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഒരു കുട്ടിയുടെ നില അതിഗുരുതരമാണ്.

വരാപ്പുഴ മുട്ടിനകം ഈരയിൽ ഡേവിസാണ് മരിച്ചത്. പടക്കം സൂക്ഷിക്കാനായി രണ്ടുവർഷം മുമ്പ് വാടകക്കെടുത്ത മുട്ടിനകത്തെ ഒറ്റനില പടക്ക സംഭരണശാലയിലാണ് ആദ്യം സ്ഫോടനമുണ്ടായത്.

സ്ഫോടനത്തെ തുടർന്ന് പടക്കം സൂക്ഷിച്ചിരുന്ന വീട് പൂർണമായും കത്തിയമർന്നു.

Top