മാപ്പ് പറഞ്ഞ് മണിയമ്മ; ജാതീയ അധിക്ഷേപവും തെറിവിളിയും ക്ഷമിക്കണമെന്ന് വീഡിയോയില്‍ അപേക്ഷ

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപവും തെറിവിളിയും നടത്തിയ ചെറുകോല്‍ സ്വദേശിനി മണിയമ്മ മാപ്പ് പറഞ്ഞ് രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മണിയമ്മ മാപ്പ് അപേക്ഷിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലാണ് മണിയമ്മ മുഖ്യമന്ത്രിയെ പച്ചത്തെറി പറഞ്ഞത്.

ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കുകയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയോഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മണിയമ്മയുടെ മാപ്പപേക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓര്‍ത്താണ് പറഞ്ഞത്. ഈഴവ സമുദായത്തില്‍ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവര്‍ ഈ അമ്മയോട് ക്ഷമിക്കണം.’ മണിയമ്മ വിഡിയോയില്‍ പറയുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ആറന്മുള പൊലീസാണ് കേസെടുത്തത്.

Top